പത്തനംതിട്ട: കേരള നവോത്ഥാനം ഹിന്ദുഐക്യത്തിലൂടെ എന്ന സന്ദേശവുമായി ഹിന്ദു ഐക്യവേദിയുടെ 16-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും പൈതൃകഗ്രാമമായ ആറന്മുളയില്.
ഇന്ന് രണ്ടു മണിക്ക് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സമ്പൂര്‍ണ സംസ്ഥാനസമ്മേളനത്തിന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഭദ്രദീപം തെളിയിക്കും. നാളെ രാവിലെ 9ന് ശ്രീകൃഷ്ണ ഓഡിറ്റോറിയത്തില്‍ സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് പതാക ഉയര്‍ത്തും. പ്രതിനിധിസമ്മേളനം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുജാഗരണ്‍മഞ്ച് സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്, ആര്‍എസ്എസ് സഹ പ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണന്, കെ.പി. ശശികല ടീച്ചര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. ശിവന്, ജനറല്‍ സെക്രട്ടറിമാരായ ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗവറാം, ആര്.വി. ബാബു, സംഘടനാ സെക്രട്ടറി സി. ബാബു, വി. സുശികുമാര്‍, ട്രഷറര്‍ കെ. അരവിന്ദാക്ഷന് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
മതഭീകരവാദത്തിന്റെ സുരക്ഷിത കേന്ദ്രമാകുന്ന കേരളം, ആചാരലംഘനത്തിനുളള സര്‍ക്കാര്‍ ശ്രമങ്ങള്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കൈയടക്കാനുള്ള സര്‍ക്കാര്‍ ഗൂഢാലോചന, തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നടപടി, അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലീസ് നടപടി, അട്ടിമറിക്കപ്പെട്ട ഭൂരഹിതരില്ലാത്ത കേരള പദ്ധതി, എസ്സ്സി, എസ്ടി വിഭാഗത്തോടുള്ള അവഹേളനവും, അവകാശ നിഷേധങ്ങളും, നിഷ്കാസിതരാകുന്ന പരമ്പരാഗത തൊഴില്‍ സമൂഹം, കുടിയൊഴിപ്പിക്കപ്പെടുന്ന തീരദേശ സമൂഹം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: