ബത്തേരി: സംസ്ഥാനത്ത് ആദ്യമായി വനംവകുപ്പ് മുത്തങ്ങയില്‍ കുങ്കിയാന പരിശീലനം ആരംഭിച്ചു. തുടക്കത്തില്‍ മൂന്ന് ആനകള്‍ക്കാണ് പരിശീലനം.
കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നുമെത്തിച്ച സുന്ദരി എന്ന പിടിയാനയ്ക്കും അഗസ്ത്യന്, ഉണ്ണികൃഷ്ണന് എന്നീ കൊമ്പന്മാര്ക്കുമാണ് പരീശീലനം നല്‍കുന്നത്. ആറുമാസക്കാലമാണ് പരിശീലനം. എല്ലാ ദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് അഞ്ചു മണിവരെയണ് പരിശീലനം.
ചങ്ങല പിടിക്കുക, ചങ്ങല ചവിട്ടുക, കാട്ടാനകളെ തുരത്തുക, കാട്ടാനകളെ തുരത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.
പരിശീലനം പൂര്‍ത്തിയാവുന്നതോടെ വനംവകുപ്പിന് അവശ്യഘട്ടങ്ങളില്‍ ഇവയെ ഉപയോഗിക്കാന്‍ കഴിയും. എലിഫന്റ് സ്ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുത്തങ്ങയിലെ സൂര്യന്, കോടനാട് നിന്നുമെത്തിച്ച നീലകണ്ഠന്, കോന്നിയില്‍ നിന്നുമെത്തിച്ച സുരേന്ദ്രന് എന്നീ ആനകളെ തമിഴ്നാട്ടിലെ തെപ്പക്കാട് ആനക്യാമ്പില്‍ അയച്ച് കുങ്കിപരിശീലനം നല്‍കിയിരുന്നു. ഒപ്പം ഏഴു പാപ്പാന്മാര്ക്കും പരിശീലനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: