ബത്തേരി: മയക്കുവെടിവെച്ച് പിടികൂടിയ പുലിയെ വനത്തിലേക്ക് തുറന്നുവിട്ടു. കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കമ്പക്കൊടിയില് ആനകളെ പ്രതിരോധിക്കാനായി നിര്‍മ്മിച്ച കിടങ്ങിലാണ് പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ 8.30 ഓടെ ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ പുലി കെണിയില്‍ കുടുങ്ങിയത് അറിയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സക്കറിയയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അതിര്‍ത്തി പ്രദേശമായതിനാല്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി. പിന്നീട് 10.15 ഓടെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടിവെച്ച് പുലിയെ പിടികൂടുകയായിരുന്നു. രണ്ടു വയസ്സുള്ള ആണ്‍പുലിയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ആരോഗ്യം തൃപ്തികരമെന്നു കണ്ടെത്തിയതിനാല്‍ ഉച്ചയോടെ ഉള്‍വനത്തിലേക്ക് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: