വിശാഖപട്ടണം: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സിന് ഐപിഎല്‍ ഫൈനല്‍ 148 റണ്‍സ് അകലെ. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഇരുപത് ഓവറില്‍ ഒമ്പത് വിക്കറ്റിന് 147 റണ്‍സ് എടുത്തു. യുവതാരം ഋഷഭ് പന്ത് (38), മണ്‍റോ (27) എന്നിവരുടെ മികവിലാണ് ദല്‍ഹി ഭേദപ്പെട്ട സ്കോറിലെത്തിയത്്.
തകര്‍ത്തടിച്ച പന്ത് 25 പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും അടക്കമാണ് 38 റണ്‍സ് നേടിയത്്.
ബാറ്റിങ്ങിനയക്കപ്പെട്ട ദല്‍ഹി ക്യാപിറ്റല്‍സ് തുടക്കത്തിലേ തകര്‍ന്നു. ആദ്യ വിക്കറ്റ് 21 റണ്‍സിന് നഷ്ടമായി. ഓപ്പണര്‍ പൃഥ്വി ഷായാണ് പുറത്തായത്. അഞ്ചു റണ്‍സാണ് സമ്പാദ്യം. ധവാനും പിടിച്ചു നില്ക്കാനായില്ല. പതിനാല് പന്തില്‍ മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 18 റണ്‍സുമായി മടങ്ങി. രണ്ട് വിക്ക്റ്റ് വീഴുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 37 റണ്‍സ് മാത്രം. മൂന്നാമതായി ഇറങ്ങിയ മണ്‍റോ 24 പന്തില്‍ 27 റണ്‍സ് നേടി്. നാല്് പന്ത് അതിര്‍ത്തികടത്തി. റണ്‍സ് നേടാന്‍ വിഷമിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 13 റണ്‍സ് കുറിച്ചു. അക്ഷര്‍ പട്ടേല്‍ മൂന്ന് റണ്‍സുമായി മടങ്ങി.
അവസാന ഓവറില്‍ തകര്‍ത്തടിച്ച ഇഷാന്ത്് ശര്‍മ മൂന്ന് പന്തില്‍ ഒരു ഫോറും ഒരു സിക്സറും ഉള്‍പ്പെടെ പത്ത് റണസ് നേടി പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കായി ഹര്ഭജന് സിങ് , ചഹാര്‍, ജഡേജ, ബ്രാവോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.
ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: