കുറിച്ചിത്താനം: പ്രണയം പൂവണിയാന്‍ മഹിമ തന്റെ പ്രിയ വാഹനം ഓടിച്ച് കതിര്‍മണ്ഡപത്തില്‍. ചെറുപ്പം മുതല്‍ അച്ഛന്റെ ഓട്ടോറിക്ഷ ആയിരുന്നു മഹിമയുടെ ഇഷ്ടവാഹനം. ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിച്ചതോടെ ആരാധന കൂടി. ഓട്ടോയായി പിന്നെ എല്ലാം. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പട്ടാമ്പി കൊപ്പം പ്രേംനിവാസില്‍ സൂരജുമായി വിവാഹം ഉറപ്പിച്ചു. വിവാഹത്തിനും ഓട്ടോറിക്ഷയെ മാറ്റി നിര്‍ത്താന്‍ മഹിമ ഇഷ്ടപ്പെട്ടില്ല. ഉഴവൂരിലെ ഓട്ടോ തൊഴിലാളിയായ അച്ഛനോട്’തനിക്ക് ഓട്ടോറിക്ഷ ഓടിച്ച് വിവാഹ സ്ഥലത്ത് എത്തണമെന്ന ആഗ്രഹം മഹിമ അറിയിച്ചു.
മകളുടെ ആഗ്രഹം കേട്ടപ്പോള്‍ അച്ഛന് പൂര്‍ണ്ണസമ്മതം. ഇന്നലെ കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഉഴവൂര്‍ പെരുന്താനം മോഹനന് നായരുടെയും ലീലാ മണിയുടെയും മകളായ മഹിമ അച്ഛനമ്മമാരെ ഇരുത്തിയാണ് ഒട്ടോറിക്ഷ ഓടിച്ച് വിവാഹസ്ഥലത്ത് എത്തിയത്. ഇന്ന് പട്ടാമ്പിയിലേക്കുള്ള വരന്റെ ഗൃഹത്തിലേക്കുള്ള യാത്രയും ഒട്ടോറിക്ഷയിലാക്കാനാണ് മഹിമയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: