തൃശൂര്‍: പ്രസിദ്ധമായ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് . വൈകീട്ട് ഏഴിന് തിരുവമ്പാടി വിഭാഗമാണ് സാമ്പിളിന് ആദ്യം തിരി കൊളുത്തുക.
തിരുവമ്പാടിയുടെ വെടിക്കെട്ടിന് ശേഷം പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിക്കും. കൗതുകമേറുന്ന ഇനങ്ങളാണ് ഇരു ദേവസ്വങ്ങളും ഒരുക്കിയിരിക്കുന്നത്. സ്ഫോടനത്തിന്റെ കാഠിന്യം കുറച്ച് ശബ്ദത്തിനും നിറത്തിനും പ്രാധാന്യമുള്ള വീര്യം കുറഞ്ഞ കരിമരുന്നാണ് ഉപയോഗിക്കുന്നത്. ഓലപ്പടക്കത്തിനുള്ള വിലക്ക് നീങ്ങിയതോടെ സാമ്പിളില്‍ ഓലപ്പടക്കവും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ നിര്‍മ്മിച്ച മൂന്ന് അലങ്കാര പന്തലുകളിലെ ദീപാലങ്കാരങ്ങള്‍ വൈകീട്ട് സ്വിച്ച് ഓണ്‍ ചെയ്യും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗം നടുവിലാല്‍, നായ്ക്കനാല്‍ എന്നിവിടങ്ങളിലുമാണ് പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പാറമേക്കാവ് വിഭാഗത്തിന്റെ ആനച്ചമയ പ്രദര്‍ശനം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി വിഭാഗത്തിന്റെ ചമയപ്രദര്‍ശനം നാളെ രാവിലെ 10 ന് കൗസ്തുഭം ഹാളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: