ന്യൂദല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇക്കുറി ബിജെപി നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ.
ദേശ സുരക്ഷയിലൂന്നിയ പ്രചാരണം വഴി ഇക്കുറി പുതുതായി 55 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പഴയ കാര്യങ്ങളില്‍ നിന്ന് രാഹുലിനും പ്രിയങ്കയ്ക്കും ഒരിക്കലും ഒൡച്ചോടാന് കഴിയില്ല. രാജീവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയ വസ്തുതകള്‍ സൂചിപ്പിച്ച് അദ്ദേഹം പിടിഐക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തീരമേഖലകളിലും കിഴന്‍ മേഖലകളിലും ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള നീക്കം വിജയിച്ചു.
ബംഗാളില്‍ 23 സീറ്റുകളും ഒഡീഷയില്‍ 13 മുതല്‍ 15 വരെ സീറ്റുകളും നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും രണ്ടു ഒന്നും സീറ്റുകള്‍ വീതമാണ് ബിജെപി നേടിയത്.2014ല്‍ ചെറിയ വോട്ടുകള്‍ക്ക് തോറ്റ ബിജെപിക്ക് ജയിക്കാന്‍ കഴിയുന്ന 120 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. ഇവയില്‍ 55 എണ്ണവും ഇക്കുറി നേടും. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കും.
എതിരെ ഒന്നും പറയാനാവില്ല. അവര്‍ നെഹ്റു കുടുംബമായതിനാലാണിത്. ബൊഫോഴ്സ് അഴിമതി നടന്നത് രാജീവിന്റെ കാലത്തല്ലേ,. ഭോപ്പാല്‍ വാതക ദുരന്തത്തിലെ പ്രതി രക്ഷപ്പെട്ടത് രാജീവിന്റെ കാലത്തല്ലേ? പിന്നെന്താ ഇവയില്‍ ചര്‍ച്ച പാടില്ലെന്നു പറയുന്നത്. അമിത് ഷാ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: