തൊടുപുഴ: കുമാരമംഗലത്ത് ഏഴ് വയസ്സുകാരന് ക്രൂര മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ തൊടുപുഴ മഞ്ചക്കല്ല് സ്വദേശിനിയായ അമ്മയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കുട്ടിക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ടുള്ള വസ്തുകള്‍ മറച്ചുവെച്ച് പ്രതിയെ സഹായിച്ചതിന് ഐപിസി 201, 212 വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
കേസിലെ ഒന്നാം പ്രതിയും അമ്മയുടെ സുഹൃത്തുമായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് യുവതി. ഇവര്‍ക്കെതിരെ ബാലാവകാശ നിയമ പ്രകാരം കേസെടുക്കണമെന്ന് ശിശുക്ഷേമ സമിതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പോലീസിന്റെ പരിഗണനയിലാണ്. മാനസിക പ്രശ്നത്തെ തുടര്‍ന്ന് ഇടുക്കിയിലെ കുടുംബശ്രീയുടെ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇന്നലെ തൊടുപുഴ എസ്എച്ച്ഒ അഭിലാഷ് ഡൊമിനിക്കാണ് കസ്റ്റഡിയില്‍ എടുത്തത്. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചു. അമ്മയ്ക്കെതിരെ ജെജെ ആക്ട് പ്രകാരം കേസെടുത്താല്‍ പിന്നീട് ഇവരെ മാപ്പുസാക്ഷിയാക്കാനാകില്ലെന്ന് മനസ്സിലായതോടെയാണ് പോലീസ് ഈ നീക്കം നടത്തിയത്. കേസില്‍ മറ്റ് സാക്ഷികളില്ലാത്തതിനാല്‍ മുഖ്യപ്രതി രക്ഷപ്പെടാനും ഇത് കാരണമാകുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ ഏഴിനാണ് ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടര്‍ന്ന ശേഷം ഏഴുവയസ്സുകാരന് മരണത്തിന് കീഴടങ്ങിയത്. അരുണ്‍ ആനന്ദ് റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റവും പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. മാര്‍ച്ച് 28നാണ് ഏഴ് വയസ്സുകാരന് മര്‍ദ്ദനമേറ്റത്.
കുട്ടിയുടെ മൂന്നു വയസ്സുകാരനായ സഹോദരനെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഇതും ശിശുക്ഷേമ സമിതിയുടെ തീരുമാന പ്രകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: