ന്യൂദല്‍ഹി: മുപ്പതു വര്‍ഷം മുന്‍പ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും നാവിക സേനാക്കപ്പലില്‍ നടത്തിയ ലക്ഷദ്വീപുയാത്രയുടെ റിപ്പോര്‍ട്ടുകളുമായി വീണ്ടും ഇന്ത്യന്‍ എക്സ്പ്രസ്. അന്ന് അവര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ സംഗ്രഹങ്ങളും കുറിപ്പുകളുമായാണ് ഇന്ത്യന്‍ എക്സ്പ്രസ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. പഴയ റിപ്പോര്‍ട്ടുകളുടെ ക്ളിപ്പിങ്ങുകളും ഇതിനൊപ്പമുണ്ട്. 1988 ലെ പുതുവത്സരദിനമാണ് രാജീവും സോണിയയും അവരുടെ ഇറ്റാലിയന്‍ ബന്ധുക്കളും ലക്ഷദ്വീപിലും നാവിക സേനാക്കപ്പലിലും ആഘോഷിച്ചത്.
ഇവരുടെ വരവിനു വേണ്ട വിപുലമായി സൗകര്യങ്ങള്‍ ഒരുക്കിയതും ഹെലിപ്പാഡുകളും കുടിലുകളും നിര്‍മിച്ചതും എല്ലാം റിപ്പോര്‍ട്ടുകളിലുണ്ട്. രാജീവിന്റെയും കുടുംബത്തിന്റെയും ആഘോഷത്തിനു വേണ്ടി ലക്ഷദ്വീപിലേക്കുള്ള മറ്റുള്ളവരുടെയും നാട്ടുകാരുടെയും യാത്ര പൂര്‍ണമായും തടഞ്ഞിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ബംഗാരത്തായിരുന്നു ആഘോഷം, ആ ജനുവരി 15വരെ ലക്ഷദ്വീപുകാര്‍ക്കു പോലും പുറത്തു പോകാന്‍ പറ്റാത്ത രീതിയില്‍ കപ്പല്‍ ടിക്കറ്റു വില്‍പ്പന നിര്‍ത്തി.
മദ്യം നിരോധിച്ചിരുന്ന മുസ്ലീം ഭൂരിപക്ഷ ബംഗാരം ദ്വീപിലേക്ക് പെട്ടിക്കണക്കിനാണ് മദ്യം എത്തിച്ചത്. എല്ലാം കൊച്ചിയില്‍ നിന്ന്. സ്ത്രീകളും കുട്ടികളുമടക്കം 24 പേരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. അവരില്‍ എട്ടു വിദേശികളും ഉണ്ടായിരുന്നു. നാവിക സേനയുടെ കപ്പലില്‍ എട്ട് വിദേശികള്‍ കയറിയ സുരക്ഷാ വീഴ്ച കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിയിരുന്നു. എഴുപതു പേരാണ് ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടായിരുന്നത്. 1200 പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. വിമാനവാഹിനിയായ ഐഎന്‍എസ് വിരാട്, ഫ്രിഗേറ്റുകളായ ഐഎന്‍എസ് വിന്ധ്യാഗിരി, ഐഎന്‍എസ് താരാഗിരി, ഐഎന്‍എസ് മഗര്‍ തുടങ്ങിയവയെ പുതുവത്സരാഘോഷത്തിന്റെ വിവിധ ജോലികളില്‍ നിയോഗിച്ചിരുന്നു. ലക്ഷദ്വീപിലേക്ക് ജനങ്ങെള കടത്തുന്ന കപ്പലുകള്‍( എംവി ഭാരത് സീമ, സാഗര്ദ്വീപ്) ആ ജോലി നിര്‍ത്തിവച്ച് രാജീവിന്റെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തു. നാവിക സേനയുടെ നിരവധി ഹൈസ്പീഡ് ബോട്ടുകളും പായ്വഞ്ചികളും എല്ലാം ഇതിലേക്ക് വിട്ടുനല്‍കി.
രാജീവിന്റെ പേഴ്സണല്‍ സെക്രട്ടറി വി. ജോര്‍ജും കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യരും എം. എം ജേക്കബ്ബുമാണ് ഐഎന്‍എസ് വിരാടില്‍ തങ്ങി എല്ലാം നിയന്ത്രിച്ചത്. സോണിയയുടെ അമ്മ പി. മെയ്നോ, സഹോദരി നാദിയ വ്ളാദിമെറോ, കുട്ടി ജി. വ്ളാദിമെറോ, സോണിയയുടെ അളിയന് വാള്‍ട്ടര്‍ വിന്‍സി, ഇവരുടെയെല്ലാം ജര്‍മന്‍ സുഹൃത്ത് സബീന എന്നിവരടക്കമുള്ള വിദേശികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഐഎന്‍എസ് വിരാടിലും ബംഗാരത്തുമായിട്ടായിരുന്നു ആഘോഷം. നാവിക സേനയുടെ വിമാനവാഹിനി െഎഎന്‍എസ് വിരാട് അക്ഷരാര്‍ഥത്തില്‍ ഇവരുടെ കടത്തു വാഹനമായി മാറുകയായിരുന്നു.
മോദി പറഞ്ഞത് ശരിവെച്ച് മാധ്യമ റിപ്പോര്‍ട്ട്
പൂര്‍വികരുടെ പാരമ്പര്യം പറഞ്ഞ് കുടുബാധിപത്യക്കാര് മത്സരിക്കുമ്പോള്‍ സ്വാഭാവികമായി അവരുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുമെന്നാണ് നരേന്ദ്ര മോദി പ്രസംഗിച്ചത്. നാവിക സേനയുടെ ഐഎന്‍എസ് വിരാടിലായിരുന്നു രാജീവിന്റെയും കുടുംബത്തിന്റെയും പുതുവത്സരാഘോഷം. രാജീവിന്റെ ഇറ്റാലിയന്‍ ബന്ധുക്കളും പങ്കെടുത്തു. പത്തു ദിവസത്തെ അവധിക്കാലത്ത് സര്‍ക്കാരും നാവികസേനയുമാണ് അവരുടെ കാര്യങ്ങള്‍ നോക്കിയത്. രാജീവ് സൈന്യത്തെ വ്യക്തിഗത സ്വത്തു പോലെയാണ് കണ്ടത്. അതിര്‍ത്തി കാക്കേണ്ട സമയത്ത് ഐഎന്‍എസ് വിരാട് രാജീവ് കുടുംബത്തെ കൊണ്ടുവരാന്‍ പോയിരിക്കുകയായിരുന്നു. ഇതില്‍ സുരക്ഷാ വീഴ്ചകള്‍ ഇല്ലേ?
മോദി ഈ പറഞ്ഞതെല്ലാം ശരിയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കപ്പലുകള്‍ ഈ ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിട്ടില്ലെന്നാണ് അന്നത്തെ നാവിക സേനാ മേധാവി അഡ്മിറല്‍( റിട്ട) രാംദാസ് പറയുന്നത്. എന്നാല്‍ നിരവധി കപ്പലുകള്‍ മറ്റു ജോലിയെല്ലാം മാറ്റിവച്ച് ഇതില്‍ പങ്കെടുത്തുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ അന്നത്തെ റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: