ന്യൂദല്‍ഹി : ഈസ്റ്റ് ദല്‍ഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഗൗതം ഗംഭീര്‍ റാലിയില്‍ പങ്കെടുത്തത് അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്താണെന്നും അല്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്ന് ബിജെപി. ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് ഗംഭീര്‍ കാറില്‍ ഇരുന്നത്. ജനങ്ങള്‍ക്കിത് അറിയാം. അപരനെ ഇറക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന എഎപിയുടെ ആരോപണം വ്യാജമാണെന്നും ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.
ഗൗരവ് അറോറയെന്ന ഗൗതമിന്റെ ബാല്യകാല സുഹൃത്താണ് അത്. ഇരുവര്‍ക്കും ഇരുപത്തിയഞ്ച് കൊല്ലമായിട്ട് അറിയാമെന്നും പ്രവീണ്‍ പറഞ്ഞു. ഗൗരവിന്റെ പിതാവ് കരോള്‍ ബാഗിലെ സജീവ ബിജെപി പ്രവര്‍ത്തകനാണ്.
ഗൗതം ഗംഭീര്‍ കാറിലാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാലാണ് അവര്‍ ഫോട്ടോയെടുക്കുന്നതെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. വെയിലില്‍ നിന്ന് രക്ഷനേടാന്‍ ഗൗതം ഗംഭീര്‍ അപരനെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: