മട്ടാഞ്ചേരി: മുസ്ലീം ലീഗ് കൊച്ചി മണ്ഡലത്തില്‍ തിരിച്ചെത്തുന്നു. കളമശ്ശേരിയെ വിട്ടൊഴിഞ്ഞാണ് ലീഗ് പഴയ മട്ടാഞ്ചേരിയടങ്ങുന്ന കൊച്ചിയെ കൈക്കുള്ളിലാക്കുന്നത്.
ഇരുമണ്ഡലങ്ങളിലും പാര്‍ട്ടിക്കകത്തുണ്ടായ ഉള്‍പോരും, അനിയന്ത്രിത ഗ്രൂപ്പിസവുമാണ് മണ്ഡലങ്ങള്‍ മാറ്റി മറിക്കാന്‍ കോണ്‍ഗ്രസ്സും മുസ്ലീംലീഗും തയ്യാറായതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ കളമശ്ശേരി നിയമസഭാംഗമായ വി.കെ. ഇബ്രഹിംകുഞ്ഞിനെ കൊച്ചിയില്‍ മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ നീക്കം.
പഴയ മട്ടാഞ്ചേരി നിയമസഭാമണ്ഡലം പുനഃക്രമികരിച്ച് കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും പള്ളുരുത്തിയുടെ ഒരു ഭാഗവും ചേര്‍ത്ത് കൊച്ചി മണ്ഡലമാക്കിയതോടെ വോട്ടിങ് ക്രമത്തില്‍ ക്രൈസ്തവ ഭൂരിപക്ഷമായതോടെ ലീഗ് കൊച്ചിവിട്ട് കളമശ്ശേരി ഏറ്റെടുത്തു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ലീഗിലെ ഉള്‍പാര്‍ട്ടി പോരും കോണ്‍ഗ്രസ്സുകാരുടെ ശക്തമായ പ്രതിക്ഷേധ പ്രതിരോധവും കളമശ്ശേരിയില്‍ തുടര്‍ വിജയത്തിന് സാധ്യതയില്ലെന്നാണ് യുഡിഎഫ് മുന്നണി വിലയിരുത്തല്‍.
ഇതേസമയം കൊച്ചി മണ്ഡലത്തില്‍ നിന്ന് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയാത്തതും ഇറക്കുമതിക്കാരനെ പാര്‍ട്ടിക്കാര്‍പ്പോലും അംഗീകരിക്കുമോയെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കകത്തെ ഗ്രൂപ്പിസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതശല്യം നഷ്ടപ്പെടുത്തിയ കൊച്ചിയില്‍ ഇനിയും പരാജയപ്പെടുന്നത് മുന്നണിക്ക് വന്‍തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
മൂന്ന് പതിറ്റാണ്ടിന് മുമ്പ് കോണ്‍ഗ്രസ്സിന്റെ മട്ടാഞ്ചേരി സീറ്റ് നല്‍കിയാണ് മധ്യ കേരളത്തില്‍ മുസ്ലീം ലീഗിന് പ്രവേശനം നല്‍കിയത്. കോണ്‍ഗ്രസ്സിന് പിന്നെ ആ സീറ്റ് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു തവണ മട്ടാഞ്ചേരിയില്‍ നിന്ന് വിജയിച്ച വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ തിരിച്ചു വരവോടെ ഇടതുമുന്നണി രാഷ്ട്രീയത്തിലും തിരിച്ചടിയുണ്ടാക്കുകയാണ് രാഷ്ട്രീയ ലക്ഷ്യം.
പുതിയ നീക്കത്തില്‍ ക്രൈസ്തവ സംഘടിത വോട്ടിന്റെ ഗതിമാറ്റത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ മാത്രമാണ് മുന്നണിക്കകത്തെ ആശങ്ക. ലോകസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയിലും കളമശ്ശേരിയിലുമുണ്ടായ രാഷ്ട്രീയ അടിയൊഴുക്കുകള്‍ വോട്ടിങ്ങ് നിലയിലെ കണക്ക് കൂട്ടല്‍ തെറ്റിക്കുമോയെന്ന ആശങ്കയിലാണ് ഒരുവിഭാഗം. 2006ല്‍ സംസ്ഥാനത്ത് ഇടതു തരംഗത്തില്‍പ്പോലും 25000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇബ്രാഹിം കുഞ്ഞിന്റെ വിജയം സിപിഎമ്മിലെ ഉന്നതരെ വരെ സംശയനിഴലിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: