കൊച്ചി: എടയാറിലെ സ്വര്‍ണ്ണ കവര്‍ച്ച അന്വേഷണം ജീവനക്കാരെ കേന്ദ്രീകരിച്ചെന്ന് സൂചന. കാറിലുണ്ടായിരുന്ന ജീവനക്കാരായ സജി, നോയല്‍, ജസ്റ്റിന്, പീറ്റര്‍ എന്നീ നാലുപേര്‍ക്കും കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല എന്നതും ബൈക്കിലെത്തിയ രണ്ടുപേരെ നേരിടാന്‍ നാലുപേരും തയ്യാറായില്ല എന്നതും സംശയത്തിന് ഇടനല്കുന്നു.
കമ്പനിയുടെ പ്രവര്‍ത്തനത്തെകുറിച്ച് അറിയാവുന്ന ഈ പ്രദേശത്തെ ആരുടെയെങ്കിലും സഹായം ഇവര്‍ക്ക് കിട്ടിയോ എന്നും പോലീസിന് സംശയമുണ്ട്.ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. വാഹനത്തിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണിലേക്ക് സ്വര്‍ണവുമായി പോന്ന ശേഷവും അതിന് മൂന്‍പും വന്ന കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ചു വരുന്നു.
വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഇപ്പൊഴും പോലീസ് കസ്റ്റഡിയി ലാണ്.ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.സ്വര്‍ണ്ണം തട്ടിയെടുക്കല്‍ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയാണെന്നാണ് പോലീസിന്റെ നിഗമനം.25 വര്‍ഷ മായി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ കുറിച്ച് പോലീസിനുപോലും അറിവില്ലായിരുന്നു. മൂന്ന് ഷിഫ്റ്റുകളിലായി ഇരുപതോളം പേര് ജോലിചെയ്യുന്ന ഇവിടെ പുറത്തു നിന്നും അര്‍ക്കും പ്രവേശനമില്ല.
മലിനീകരണ നിയന്ത്രണ ബോര്‍ഡോ, പഞ്ചായത്തോ ഇത്തരത്തില്‍ ഒരു കമ്പനി പ്രവര്‍ത്തിക്കു ന്നതായി അറിഞ്ഞിട്ടില്ല. സ്വര്‍ണ്ണം കൊണ്ടുവന്ന് ശുദ്ധീകരിച്ച് തങ്കക്കട്ടികളാക്കുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ശരിയായ ദിശയിലാണെന്നും എത്രയും പെട്ടന്ന് പ്രതികളെ കണ്ടെത്തുമെന്നും റൂറല്‍ എസ്.പി. രാഹുല്‍.ആര്.നായര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: