ഹൈദരാബാദ്: സമരപ്പന്തലിലെ ഇരിപ്പിടത്തിനായി തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയിലാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര് തമ്മില്‍ തല്ലിയത്.
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഹനുമന്ദ റാവുവും ഒരു പ്രാദേശിക നേതാവുമാണ് സമരവേദിയിലെ ഇരിപ്പിടവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അടിപിടികൂടിയത്.
ഹനുമന്ത റാവു മുന്‍ കേന്ദ്ര മന്ത്രിയും ആന്ധ്രപ്രദേശ് മുന്‍ പിസിസി സെക്രട്ടറിയുമാണ്. അടിപിടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍ പ്രചാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: