ന്യൂദല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അരവിന്ദ് കേജ്രിവാളിന് ആറു കോടി രൂപ നല്‍കിതായി ആരോപണം. പടിഞ്ഞാറല്‍ ദല്‍ഹിയില്‍ എഎപി സ്ഥാനാര്‍ത്ഥിയായി ബല്‍ബീര്‍ സിങ് ജാഖറിന്റെ മകന് ഉദയ് ആണ് ആരോപണവുമായി രംഗത്തുവന്നത്.
ഏതാണ്ട് മൂന്ന് മാസം മുമ്പാണ് ബല്‍ബീര്‍ സിങ് രാഷ്ട്രീയത്തിലേക്ക് ചേര്‍ന്നത്. തുടര്‍ന്ന് ദല്‍ഹിയില്‍ എഎപി ടിക്കറ്റില്‍ മത്സരിക്കുന്നതിനായി അദ്ദേഹം ആറുകോടി രൂപ നല്‍കുകയായിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥിത്വത്തിനായി പണം നല്കിയതെന്നതിന് തന്റെ പക്കല്‍ വിശ്വാസയോഗ്യമായ തെളിവുണ്ടെന്നും ഉദയ് പറഞ്ഞു.
അന്നാ ഹസാരയ്ക്കൊപ്പം പ്രവര്‍ത്തിച്ച് അഴിമതി ഇല്ലാത്ത മനുഷ്യന് എന്ന് പേരെടുത്ത കേജ്രിവാളാണ് തന്റെ പിതാവില്‍ നിന്നും പണം കൈനീട്ടി വാങ്ങിയത്. അതേസമയം ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തന്നെ വീട്ടില്‍ നിന്നും പുറത്താക്കുമോ എന്ന ഭയമുണ്ടെന്നും ഉദയ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ നാളെ ദില്ലി പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് ബല്‍ബീര്‍ സിങ്ങിന്റെ ആരോപണം വന്നിരിക്കുന്നത്. മെയ് 12നാണ് ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നത്.
അതിനിടെ ഉദയിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ബല്‍ബീര്‍ അറിയിച്ചു. തന്റെ മകനുമായി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബല്‍ബീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: