ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷ കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിനും പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിനുമുണ്ടായ നാശനഷ്ടങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം വിലയിരുത്തി. കഴിഞ്ഞ ദിവസം സംഘം ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.
ക്ഷേത്രകെട്ടിടങ്ങള്ക്ക് ഘടനാപരമായി പ്രശ്നങ്ങൡല്ലെന്നും എന്നാല്‍, ശിലകള്‍ക്ക് ചെറുതായി സ്ഥാനഭ്രംശമുണ്ടായെന്നും എഎസ്ഐ അറിയിച്ചു. അവയെല്ലാം യഥാസ്ഥാനത്തേക്ക് തിരിച്ചുവച്ചു. നിലംപതിച്ച ഇരുനൂറിലധികം മരങ്ങള്‍ നീക്കി.
വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ താറുമാറായി. അവ പുനഃസ്ഥാപിക്കാന്‍ കുറച്ചു സമയമെടുക്കും. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ക്ഷേത്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ക്ഷേത്രം സാധാരണ നിലയിലെത്തുമെന്നും എഎസ്ഐ സംഘം പറഞ്ഞു.
ഒഡീഷ സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ക്ഷേത്രത്തിനുണ്ടായ കേടുപാടുകളെക്കുറിച്ച് വിശകലനം ചെയ്യാന്‍ എഎസ്ഐ സംഘമെത്തിയത്. ക്ഷേത്രത്തിലും പരിസങ്ങളിലും നടത്തേണ്ട പുനരുദ്ധാരണത്തെക്കുറിച്ചുള്ള നിര്‍ദേശവും എഎസ്ഐ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: