ഗ്വാദര്‍: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പ്രവിശ്യയില്‍ ഭീകരാക്രമണം. ഗ്വാദര്‍ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളില്‍ മൂന്ന് ഭീകരര്‍ അതിക്രമിച്ചുകയറി. ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചന .
ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട് . ഹോട്ടലില്‍ അതിക്രമിച്ച് കയറിയരുടെ പക്കല്‍ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് സൂചന. ഇതേ സ്ഥലത്ത് ആക്രമണത്തില്‍ 14 പേര് മരിച്ചിരുന്നു. അതില്‍ 11 പേര് സുരക്ഷാ ജീവനക്കാരായിരുന്നു.
ഹോട്ടലിലെ ഭൂരിഭാഗം ആളുകളെയും സുരക്ഷിതരായി മാറ്റിയെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റുമുട്ടല്‍ തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ചൈനപാക്ക് സാമ്പത്തിക ഇടനാഴി (സിപിഇസി) ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നടക്കുന്നിടമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാന്‍. കഴിഞ്ഞ മാസം വിഘടനവാദികള്‍ ഇവിടെ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: