ന്യൂദല്‍ഹി: ബംഗാളില്‍ വോട്ടെടുപ്പിനിടെ വീണ്ടും അക്രമം അഴിച്ചുവിട്ട് തൃണമൂല്‍. വോട്ടെടുപ്പ് നടന്ന എട്ട് മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട ഝാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രമിന്‍ സിങ്ങിനെ വീട്ടില്‍ക്കയറി കൊല്ലുകയായിരുന്നുവെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗ്ഗിയ പറഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്നാണ് തൃണമൂലിന്റെ വാദം.
ബിജെപിയും തൃണമൂലും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് ഝാര്‍ഗ്രാമില്‍. ഇതിനോട് ചേര്‍ന്നുള്ള മറ്റ് മൂന്ന് മണ്ഡലങ്ങളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ഏഴ് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ്.
മുന്‍പും വോട്ടെടുപ്പിനിടെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഇവര്‍ അപകടനില തരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: