നോയിഡ : രാജ്യ തലസ്ഥാനത്തിന് സമീപത്തായി ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി. വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 1818 കിലോഗ്രാം സ്യുഡോഫെഡ്രിന്‍ എന്ന മയക്കുമരുന്നും 1.8 കിലോഗ്രാം കൊക്കെയ്നുമാണ് പിടിച്ചെടുത്തത്. നാര്‍ക്കോടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി)യാണ് ഇവ പിടിച്ചെടുത്തത്.
വിപണിയില്‍ 1000 കോടി രൂപയില്‍ അധികം വിലമതിക്കുന്നതാണ് ഇവ. സംഭവത്തില്‍ മൂന്ന് ആഫ്രിക്കകാരേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കകാരനും മറ്റ് രണ്ടുപേര്‍ നൈജീരിയക്കാരനുമാണ്.
നാര്‍ക്കോട്ടിക് സംഘം തെരച്ചില്‍ നടത്താന്‍ എത്തിയപ്പോള്‍ ആഫ്രിക്കന്‍ സ്വദേശികള്‍ ഇവിടെ മയക്ക് മരുന്ന് ഉത്പ്പാദിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ സ്യുഡോഫെഡ്രിന്‍ വേട്ടയാണ് ഇത്. അതേസമയം തെരച്ചില്‍ നടത്തിയ വീട് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉടമസ്ഥതയിലുള്ളതാണ്.
മയക്കുമരുന്നും സൈക്കോ തെറാപ്പിക് മരുന്നുകളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണ് സ്യുഡോഫെഡ്രിന്‍. ഇവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ നാര്‍ക്കോട്ടിക് കമ്മീഷണറുടെ എന്ഔസിയുടെ ആവശ്യകതയില്ല.
വിവിധ മയക്കുമരുന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് തങ്ങള്‍ സ്യുഡോഫെഡ്രിന്‍ വാങ്ങിയതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചു. ഇതുപയോഗിച്ച് ഹെറോയിന്‍ നിര്‍മാണം നടത്തി ആഫ്രിക്കയിലേക്ക് കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം തന്റെ വീട്ടില്‍ നടക്കുന്നത് എന്തായിരുന്നെന്ന് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന് യുപു സാമ്പത്തിക കുറ്റാന്വേഷണ ഉദ്യോഗസ്ഥനായ പിഎന്‍ പാണ്ഡേ ഐപിഎസ് അറിയിച്ചു. ഒരു ഇടനിലക്കാരന് വഴിയാണ് താന്‍ വീട് വാടകയ്ക്ക് നല്‍കിയത്. 2015 ലാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തതെന്നും പാണ്ഡേ കുട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: