നിലമ്പൂര്‍: മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒഡിഷ സ്വദേശിയായ പതിനെട്ടുകാരനാണ് രോഗം ബാധിച്ചത്. ഇയാള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. തുടര്‍ന്ന് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി.
എച്ച്1 എന്‍1, വെസ്റ്റ്നൈല്‍ പനി എന്നിവ മലപ്പുറത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം പുരോഗമിക്കുകയാണ്. ഇതിനിടയില്‍ മലമ്പനിയെക്കുറിച്ചുള്ള വാര്‍ത്ത ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
മലപ്പുറത്ത് നിലമ്പൂര്‍, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്നത്.
മലിനജലം കെട്ടിക്കിടന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മഴക്കാലപൂര്‍വ്വ ശുചീകരണം നടക്കുന്നത്. സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: