ബാങ്കുറ: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് വ്യാപകമായ അക്രമം അഴിച്ചു വിടുന്നു. ബാങ്കുറയിലെ ഒന്നാം നമ്പര്‍ ബൂത്തിന് സമീപത്ത് വെച്ച് ഒരു ബിജെപി പ്രവര്‍ത്തകനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചു.
ചുടുകട്ട കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്കും മേലാസകലവും ഇയാള്‍ക്ക് മാരകമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിജെപി അടക്കമുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ്സ് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി ബാങ്കുറയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ സുഭാഷ് സര്‍ക്കാര്‍ വ്യക്തമാക്കി. പരിക്കുകളുടെ സ്വഭാവം വെച്ച് നോക്കിയാല്‍ ഏറ്റവും മൃഗീയമായ ആക്രമണങ്ങളാണ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്നതെന്നും ഇതെന്ത് ജനാധിപത്യമാണെന്നും അദ്ദേഹം ചോദിച്ചു.
ബംഗാളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പായി വ്യത്യസ്തങ്ങളായ ആക്രമണങ്ങളില്‍ മൂന്ന് ഭാരതീയ ജനത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
ഈസ്റ്റ് മെഡിനിപുര്‍ മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകരായ അനന്ത ഗുചെയ്തിനും രഞ്ജിത് മെയ്തിക്കും കഴിഞ്ഞ രാത്രി വെടിയേറ്റിരുന്നു. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഝാര്ഗാമിലെ ഗോപിബല്ലബ്പുരില് ബിജെപി പ്രവര്‍ത്തകനായ രമണ്‍ സിംഗ് കൊല്ലപ്പെട്ടിരുന്നു.
ബംഗാളില്‍ മൂന്നും നാലും അഞ്ചും ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂലുകാര്‍ വ്യാപകമായി ആക്രമണം അഴിച്ച് വിട്ടിരുന്നു. അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബാരക്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ അര്‍ജുന്‍സിംഗിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് മുന്‍പ് എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അസനോള്‍ ബാബുള്‍ സുപ്രിയോയുടെ വാഹനം തൃണമൂലുകാര്‍ അടിച്ചു തകര്‍ത്തു. പല സ്ഥലങ്ങളിലും തൃണമൂലുകാര്‍ വ്യാപകമായ രീതിയില്‍ ബൂത്തുകള്‍ കയ്യേറിയിരുന്നു. വോട്ട് ചെയ്യാനെത്തുന്നവരെ ഇവര്‍ അതിന് അനുവദിക്കില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: