റിയാദ്: സൗദി അറേബ്യയിലെ ഷിയാ ശക്തികേന്ദ്രമായ ഖാത്തീഫ് മേഖലയില്‍ സൗദി സൈന്യം എട്ടു ഭീകരരെ വധിച്ചു. ഇവര്‍ ഭീകരാ്രകമണം ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നും പുതുതായി രൂപം കൊണ്ട ഒരു ഭീകര സംഘടനയിലെ അംഗങ്ങളായിരുന്നുവെന്നും സൗദി അധികൃതര്‍ പറഞ്ഞു.
ഭീകരരുണ്ടെന്ന വിവരമറിഞ്ഞെത്തിയ സൈന്യത്തിനു നേരെ ഇവര്‍ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ച് ഇവരെ വധിക്കുകയായിരുന്നു. സൗദിയുടെ കിഴക്കന്‍ മേഖലയായ ഖാത്തീഫ് 2011 മുതല്‍ അസ്വസ്ഥബാധിത പ്രദേശമാണ്. സുന്നി ഭരണകൂടം ഷിയാ വിഭാഗത്തോട് കാണിക്കുന്ന കൊടും ക്രൂരതയാണ് വെടിവച്ചുകൊല്ലലെന്നാണ് ഷിയാക്കാരുടെ പ്രതികരണം.
പ്രമുഖ ഷിയാ മൗലവി നിമാര്‍ അല്‍ നിമാറിനെ 2016ല്‍ ഭീകരത ആരോപിച്ച് സൗദി സൈന്യം വധിച്ചതായി ഷിയാ വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: