കൊല്‍ക്കത്ത: ആറാം ഘട്ട തെരഞ്ഞെടുപ്പിനിടെ ബംഗാളിലെ ഘട്ടാള് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷിനെ തൃണമൂലുകാര്‍ രണ്ടു തവണ ആക്രമിച്ചു.
മുന്‍ സിവില്‍ സര്‍വീസ് ഉദേ്യാഗസ്ഥ കൂടിയായ അവര്‍ക്കും അംഗരക്ഷകര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. തെരഞ്ഞെടുപ്പ് കമ്മീഷന് വെസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം തേടി. രാവിലെ പോളിങ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനിടെ കേശ്പ്പൂര് മേഖലയില്‍ വച്ച് ഒരു സംഘം തൃണമൂല്‍ പ്രവര്‍ത്തകരായ സ്ത്രീകളാണ് ആദ്യം ആക്രമിച്ചത്.
ബൂത്ത് ഏജന്റിനോട് സംസരിക്കുമ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് ഭാരതിഘോഷിനും അവരുടെ വാഹനവ്യൂഹത്തിനും നേരെ കല്ലും ബോംബുകളും എറിഞ്ഞു. സെക്യൂരിറ്റിക്കാര്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് അക്രമികളെ ഓടിച്ചത്. ഇതിനിടെ രണ്ട് അംഗരക്ഷകര്‍ക്ക് പരിക്കേറ്റു.
ഇത് തന്നെ തടയാനുള്ള തൃണമൂലുകാരുടെ പദ്ധതിയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം തേടിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: