കേരളത്തില്‍ സമീപകാലത്തു നാം കണ്ടത് രാഷ്ട്രീയത്തിന്റെ തരംതാണ പ്രകടനപ്പേക്കൂത്തുകള്. ജനപ്രതിനിധികള്‍ സ്വന്തം പാര്ട്ടിയിലല്ലാത്തവരോട് അഥവാ പ്രതിപക്ഷത്തോട് കാണിച്ച അതിക്രൂരമായ കയ്യേറ്റങ്ങള്‍, അഹന്തയുടെ മഹാപ്രകടനങ്ങള്‍ ഒരു ജനാധിപത്യമര്യദയുടെ എല്ലാ അതിരകളും ലംഘിച്ചുകൊണ്ടുള്ള വൃത്തികെട്ട ധാര്‍ഷ്ട്യ ധൂര്‍ത്തായി മാറി. സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്തവരുടെ അധികാര ഹുങ്കുകള്‍ വിഡ്ഢിത്തത്തിന്റെ മഹാപ്രകടനമായി.
സ്വാര്ത്ഥതാല്പര്യങ്ങള്ക്കുവേണ്ടി ഒരു പാര്‍ട്ടി ഏതറ്റംവരെ താഴുമെന്നതും ഏതെല്ലാം സീമകള്‍ ലംഘിക്കുമെന്നതും ജനം കണ്ടു. ജന്മിത്വം ഇല്ലാതാക്കാന്‍ ഇറങ്ങിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ജന്മികള് ഉദയം കൊള്ളുന്നതും എല്ലാവരെയും ‘കടക്കുപുറത്ത്’ ആക്കുന്നതും തറവേലയായി. കോംപ്ലക്സും ഇന്ഫീരിയോറിറ്റിമൊക്കെ 70 എം.എമ്മില്‍ കാണിച്ച വലിയ ഷോട്ടുകള്‍ കണ്ട് ന്യൂജെന്‍സ് കണ്ണുതള്ളി ഇരുന്നുപോയി.
ഡാം തുറന്നുവിട്ട് പിള്ളേര്കളി കളിച്ച മണിയാശാന്റെ മഹാഭോഷ്ക് 450 പേരിലധികം ജീവനുകളെ ഒടുക്കാന്‍ ഇടയായെന്ന് ഒളിഞ്ഞും തെളിഞ്ഞും കണക്കുകള്‍ വന്നിട്ടും ആര്‍ക്കും ദുഃഖം കാണാനുമില്ല.
എങ്ങോട്ടാണീ കേരളം എന്ന് തലയില്‍ കൈവച്ച് ചോദിക്കുമ്പോള്‍ അറിയാതെ വിളിച്ചു പോകുന്നു. ”അയ്യനയ്യപ്പസ്വാമിയെ ശരണമയ്യപ്പാ”, നീ തന്നെ കാക്കൂ!!
ലളിത, കൊച്ചി
മാലിന്യ നിക്ഷേപം തടയണം
വിമാനത്താവളങ്ങളുടെ പരിസരത്ത് മാംസാവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യം കൊണ്ടിട്ടിരിക്കുന്നത് കാണിച്ചുതരുന്ന ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടു. ഇത്തരത്തില്‍ ഭക്ഷ്യ / മാംസ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും പരിസരം ദുര്‍ഗന്ധപൂരിതമാക്കുകയും ചെയ്യും. ഈ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനെത്തുന്ന പക്ഷികള്‍ വിമാനങ്ങള്‍ക്കു ഭീഷണിയാകുകയും ചെയ്യും.
ഇതു ശിക്ഷാര്‍ഹമാക്കണം. പരിസരങ്ങള്‍ മാലിന്യ വിമുക്തമാകട്ടേ.!
ആര്. ജിഷി കൊല്ലം
തകര്‍ന്നപാലവും തകരാത്ത പാലവും!
കൊച്ചിയിലെ ഗതാഗതക്കുരുക്കഴിച്ച പാലാരിവട്ടത്തെ മേല്‍പാലം രണ്ടു വര്‍ഷം കൊണ്ട് തകര്‍ന്നതും ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിയതും വായിച്ചു! എന്നാല്‍ മറ്റൊരു പഴയ പാലമായ നാഗമ്പടം പാലം ബോംബുവെച്ച് പൊളിച്ചു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ട് അധികൃതര്‍ മറ്റുവഴി ആലോചിക്കുന്ന വാര്‍ത്തയും കണ്ടു! രണ്ട് കാലഘട്ടത്തെ നിര്‍മാണത്തിലെ വൈദഗ്ധ്യവും നിര്‍മാതാക്കളുടെ ആത്മാര്ഥതയുമല്ലേ ഇത് വെളിപ്പെടുത്തുന്നത്?
ചിലതുകുറിക്കട്ടെ, പാലാരിവട്ടം മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പിന് ഒരു പാഠമാകണം. അരക്കോടിക്കടുത്താണ് ഈ മേല്‍പാലത്തിന്റെ നിര്‍മാണച്ചെലവ്! ജനങ്ങളുടെ നികുതിപ്പണം ഈ വിധം ധൂര്ത്തടിച്ചവരെ നിയമത്തിനുമുമ്പില്കൊണ്ടുവന്ന് ഉചിതമായ ശിക്ഷനല്കേണ്ടതുണ്ട്. ആരുടെ കാലം നിര്മിച്ചെന്നതല്ല; ശരിയായവിധം നിര്‍മിക്കപ്പെട്ടുവോ എന്നതിലാണ് കാര്യം. കള്ളപ്പണി നടത്തുന്നവരെ കരാര്‍ ഏല്‍പ്പിക്കരുത്.
ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍
രാഹുലിന്റെ മോദി വിരോധം
മോദിയെ പുറത്താക്കാന്‍ ആരുമായും, എന്നുവച്ചാല്‍ ഏതു ചെകുത്താനുമായിപ്പോലും, കൂട്ടുകൂടാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണല്ലോ ‘കോണ്‍ഗ്രസ്’ അധ്യക്ഷന്‍ രാഹുല്‍. പേരിന്റെ കൂടെ ‘ജി’ എന്നോ ‘ഗാന്ധി’ എന്നോ ചേര്‍ക്കാത്തതില്‍ ക്ഷമിക്കണം. കാരണമുണ്ട്. ഒരിക്കല്‍ ദല്‍ഹി പോലീസ് കളവുകേസില്‍ രണ്ടു ബംഗാളികളെ പിടികൂടി. പേരു ചോദിച്ചപ്പോള്‍ ഒരാള്‍ ചാറ്റജിയെന്നും മറ്റേയാള്‍ ബാനര്‍ജിയെന്നും പറഞ്ഞു. അതുകേട്ട് എസ്ഐക്ക് കോപം വന്നു. അദ്ദേഹം ഹെഡ്കോണ്സ്റ്റബിളിനോടു പറഞ്ഞു. ”ഇവരുടെ പേര് ചാറ്റര് എന്നും ബാനര്‍ എന്നും ചേര്‍ത്താല്‍ മതി”, പേരിന്റെ കൂടെ ജി വേണ്ട. തൊഴിലു കളവും പേരിന്റെ കൂടെ ജി യും. അതു വേണ്ട.
അങ്ങനെ അവര്‍ ചാറ്ററും ബാനറുമായി. ഇനി ‘ഗാന്ധി’ എന്നും ചേര്‍ക്കാത്തതിന്റെ കാരണം പറയാം. ആ കുടുംബവുമായി ഇക്കൂട്ടര്‍ക്ക് പുലബന്ധംപോലുമില്ല. പിന്നെന്തിന് ഗാന്ധി എന്നു വിളിക്കണം?
കാര്യത്തിലേക്ക് കടക്കാം. മോദിയെ പുറത്താക്കിയാല്‍ മാത്രം മതിയോ. പിന്നെ ആര്? അതുകൂടി പറയേണ്ടേ?
എം. ശ്രീധരന്, തൃശ്ശൂര്‍.
കവിയുടെ ദീര്‍ഘ വീക്ഷണം..!
ജന്മഭൂമിയില് വി.ആര്.മണികണ്ഠനെഴുതിയ ലോക നേതാക്കളില്‍ വ്യത്യസ്തനായി മോദി എന്ന ലേഖനം (മെയ് നാല്) വായിച്ചപ്പോള്‍ ഓര്‍മവന്നത്, ആദ്യ ജ്ഞാനപീഠം ജേതാവ് ജി. ശങ്കരക്കുറുപ്പിന്റെ ഒരു കവിതാ ശകലമാണ് :-
ഹാ വരും വരും നൂനമദ്ദിനമെന്‍ നാടിന്റെ
നാവനങ്ങിയാല്‍ ലോകം ശ്രദ്ധിക്കും കാലംവരും
എത്ര സത്യം. നരേന്ദ്ര മോദി എന്ന അഭിനവ വിവേകാനന്ദനിലൂടെ ആ കവി വചനം യാഥാര്‍ഥ്യമായിരിക്കുന്നു.
എന്‍.എന്‍.കെ.ടി.പി, മട്ടന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: