ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തി. നിര്‍ണാകയ മത്സരത്തില്‍ ബ്രൈട്ടനെ ഒന്നിനെതിരെ നാല് ഗോളുകള്്ക്ക് തകര്‍ത്താണ് സിറ്റി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കിരീടം തലയിലേറ്റിയത്.
കിരീടത്തിനായി ഒപ്പത്തിനൊപ്പം പോരാടിയ ലിവര്‍പൂളിനെ ഒരു പോയിന്റിന് പിന്തള്ളിയാണ് സിറ്റി ചാമ്പ്യന്മാരായത്. ഈവിജയത്തോടെ സിറ്റിന് 38 മത്സരങ്ങളില്‍ 98 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. അവസാന മത്സരത്തില്‍ വുള്വര് ഹാംപ്റ്റണെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ലിവര്‍ പൂള് 38 മത്സരങ്ങളില്‍ 97 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
നിര്‍ണായക മത്സരത്തില്‍ പിന്നില്‍ നിന്ന പൊരുതിക്കയറിയാണ് സിറ്റി വിജയം നേടിയത്. 27-ാം മിനിറ്റില്‍ മുറെ ബ്രൈട്ടനെ മുന്നിലെത്തിച്ചു. ചാമ്പ്യന്മാരുടെ കളി പുറത്തെടുത്ത സിറ്റി തൊട്ടടുത്ത നിമിഷം ഗോള്‍ മടക്കി. സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍ നേടിയത്. 38-ാം മിനിറ്റില്‍ ലപോര്‍ട്ടെ രണ്ടാം ഗോള്‍ കുറിച്ചു. പിന്നീട് മഹ്റസും ഗുണ്ഡോഗണും സ്കോര്‍ ചെയ്തതോടെ സിറ്റി ജയിച്ചു കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: