തിരുവനന്തപുരം: പണ്ട് വേനലവധിക്കാലം കുട്ടികള്‍ ആഘോഷമാക്കിയിരുന്നെങ്കില് ഇന്ന് അവധിക്കാലത്ത് കുട്ടികളെ ഏതെങ്കിലും ക്യാമ്പിലോ മറ്റോ ആക്കി ഒഴിവാക്കുകയാണ് പല രക്ഷിതാക്കളുടെയും ലക്ഷ്യമെന്ന് സംവിധായകനായ അഭിലാഷ്. ‘കൊന്നപ്പൂക്കളും മാമ്പഴവും’ എന്ന ചിത്രത്തിന്റെ സംവിധായകനും അധ്യാപകനുമായ അഭിലാഷ് ചലച്ചിത്രമേളയിലെ മീറ്റ് ദ ഡയറക്ടേഴ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. അവധിക്കാലം കുട്ടികള്‍ക്ക് ആഘോഷിക്കാനാകുന്നില്ല, അതൊക്കെ അവര്‍ക്ക് നഷ്ടമാകുന്നു. അതാണ് തന്റെ സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിന്മകള് നിറഞ്ഞലോകത്ത് സത്യസന്ധനായി ജീവിക്കാന്‍ ഒരു കുട്ടി ശ്രമിക്കുന്നതാണ് ‘അപ്പുവിന്റെ സത്യാന്വേഷണം’ എന്ന സിനിമയെന്ന് സംവിധായകന് സോഹന്‍ലാല്‍ പറഞ്ഞു. ഗോദയും ഗപ്പിയും പാലേരിമാണിക്യവും, ഓളും അടക്കം 20 ഓളം സിനിമകള്‍ നിര്‍മിച്ച എ.വി. അനൂപാണ് ഈ ചിത്രം നിര്‍മിച്ചത്. അദ്ദേഹം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. ‘ദ ലീഡര്‍’ എന്ന മറാത്തി സിനിമയുടെ സംവിധായകന് അമര്‍ ഭാരതും പരിപാടിയില്‍ പങ്കെടുത്തു. ദ ലീഡറിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച രണ്ട് കുട്ടികള്‍ക്ക് ദേശീയ അവാര്‍ഡിന് പ്രത്യേക പരാമര്‍ശം കിട്ടിയിരുന്നു. 14 കാരനായ ആഷ്യ എന്ന ആട്ടിടയന് സ്കൂള്‍ പരേഡിന്റെ ലീഡറാകാന്‍ ആഗ്രഹിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. 700റോളം കുട്ടികളെ ഓഡീഷന് നടത്തിയ ശേഷമാണ് സിനിമയിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തതെന്ന് അമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: