മുംബൈ: ഇന്ത്യയിലെ ആദ്യ ഭീകരന് ഹിന്ദുവായിരുന്നുവെന്ന നടന് കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി നടന് വിവേക് ഒബ്രോയ്. മുസ്ലിം വോട്ട് കിട്ടാന്‍ വേണ്ടിയാണ് കമല്ഹാസന് അങ്ങനെ പറയുന്നതെന്ന് വിവേക് ഒബ്രോയ് വിമര്‍ശിച്ചു
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയെ പരാമര്‍ശിച്ചാണ് കമല്ഹാസന് ഹിന്ദു ഭീകരനെ കുറിച്ച് പരാമര്‍ശിച്ചത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഭീകരന് ഗോഡ്സെ ആയിരുന്നുവെന്ന് കമല്ഹാസന് പറഞ്ഞു.
കമല്‍ സര്, താങ്കള്‍ വലിയ കലാകാരനാണ്, കലകള്‍ക്ക് മതമില്ല എന്നതുപോലെ ഭീകരവാദത്തിനും മതമില്ല. താങ്കള്‍ക്ക് ഗോഡ്സെയെ ഭീകരന് എന്നുവിളിക്കാം. പക്ഷേ എന്തിനാണ് ഹിന്ദു മതവുമായി ബന്ധിപ്പിക്കുന്നത്. ഇത് മുസ്ലിം വോട്ടുകള്‍ കിട്ടാന്‍ വേണ്ടി മാത്രമാണെന്നും വിവേക് ഒബ്രോയ് ട്വിറ്ററില്‍ കുറിച്ചു.
തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് കമല്ഹാസന് ഹിന്ദു ഭീകരവാദത്തെ കുറിച്ച് പറഞ്ഞത്. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും അവിടെ മല്‍സരിക്കുന്നുണ്ട്.മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ് അരവാകുറിച്ചി.
ബിജെപിയും കമല്‍ഹാസനെതിരെ രംഗത്തുവന്നിട്ടുണ്ട്. കമല്ഹാസന് തീക്കളിയാണ് കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിലിസൈ സുന്ദരരാജന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: