ന്യൂദല്‍ഹി: ജനാധിപത്യം തകര്‍ത്ത് ബംഗാളില്‍ മമത ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ റാലിയും റോഡ്ഷോയും കോപ്ടറിനുള്ള അനുമതിയും മമത സര്‍ക്കാര്‍ വിലക്കി, കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയുടെ വളര്‍ച്ചയില്‍ നിരാശപൂണ്ടാണ് മമത ബിജെപി പരിപാടികള്‍ വിലക്കുന്നത്. മമതയെ ജയിപ്പിച്ച ജനങ്ങള്‍ ഇന്ന് അവരെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു, അദ്ദേഹം പറഞ്ഞു.പ്രിയങ്ക ശര്‍മ്മയെ അറസ്റ്റ് ചെയ്ത നടപടിയേയും അദ്ദേഹം അപലപിച്ചു. ഫേസ്ബുക്കില്‍ വൃത്തികെട്ട’പോസ്റ്റുകളിട്ട തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയനെതിരെ ഒരു നടപടിയും എടുത്തിട്ടുമില്ല, ജാവ്ദേക്കര്‍ പറഞ്ഞു.
ബംഗാളില്‍, മമത ദീദിയുടെ കീഴില്‍ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്തി അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. പ്രതിപക്ഷ നേതാക്കളുടെ റാലികള്‍ തടയുന്നു, പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ കൊല്ലുന്നു, സ്ഥാനാര്‍ഥികളെ ആക്രമിക്കുന്നു, ബൂത്തുകള്‍ പിടിച്ചെടുക്കുന്നു, ഇതാണ് ബംഗാളിലെ അവസ്ഥ, അദ്ദേഹം ചൂണ്ടിക്കാട്ടി.
മമത സര്‍ക്കാര്‍ ഇതേ തരത്തില്‍ തുടരാനാണ് ഭാവമെങ്കില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം നശിക്കുമെന്ന് ആസാം മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹീമാന്ത വിശ്വ ശര്‍മ്മ. ഇതിനെതിരെ നിയമനടപടിയെടുക്കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: