സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സിനെതിരെ ലൈംഗികാരോപണം വന്നപ്പോള്‍ അതിനുപുറകിലുള്ള ഗൂഡാലോചന കണ്ടെത്താനാണ് ആദ്യപരിഗണന നല്‍കിയത്. ഒപ്പം ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ തന്റെ സഹപ്രവര്‍ത്തകരുടെ ഒരന്വേഷണസമിതി രൂപീകരിച്ചു. സ്വാഭാവികമായും അവര്‍ ചീഫ് ജസ്റ്റിസ്സിന് ക്ലീന്‍ചിറ്റ് നല്കി. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ഒരു പദവിയിലിരിക്കെ ഇത്തരം ഒരാരോപണം ഉണ്ടാകരുതായിരുന്നു.
ഒരു ജസ്റ്റിസ്സിനെതിരെ ഇപ്രകാരമൊരു വ്യാജപരാതി നല്കാന് സാധാരണഗതിയില്‍ ഒരു സ്ത്രീയും ധൈര്യപ്പെടില്ല. അതുകൊണ്ടാണ് ഗൂഡാലോചനയുടെ സാധ്യത പരിശോധിക്കേണ്ടിവന്നത്. എന്നാല്‍ ഈ ആരോപണം അവാസ്തവമാകണമെന്നാണ് ഇന്ത്യയിലെ മുഴുവന്‍ സുമനസ്സുകളും ആഗ്രഹിക്കുന്നത്്. ആരോപണം വന്ന സാഹചര്യത്തില്‍ അദ്ദേഹം താല്‍ക്കാലികമായി ആ പദവിയില്‍ നിന്നു മാറിനില്‍ക്കേണ്ടതായിരുന്നു. അത് അദ്ദേഹത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിക്കുകയേയുള്ളു. തുടര്‍ന്ന് വരുന്ന താല്ക്കാക ചീഫ് ജസ്റ്റിസ്സ് ഉചിതമായ ഒരു സമിതി രൂപീകരിച്ച് ആരോപണത്തിന്റെ നിജസ്ഥിതി എത്രയും പെട്ടെന്ന് കണ്ടെത്തണം. അതായിരുന്നു വേണ്ടിയിരുന്നത്. സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം!
ആരോപണമുന്നയിച്ച സ്ത്രീ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയും അന്വേഷണരീതിയിലും അന്വേഷണസമിതിയിലും അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ സ്വാഭാവികനീതി അവര്‍ക്ക് നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ബോദ്ധ്യപ്പെടുത്താനും അതാവശ്യമാണ്. രണ്ട് മാര്‍ഗ്ഗങ്ങള്‍ അതിനായി സ്വീകരിക്കാമെന്നു തോന്നുന്നു. ഒന്ന് രാഷ്ട്രപതിക്കു മുന്നില്‍ ഈ പരാതി എത്തിക്കുക. മറ്റൊന്ന്, ഒരു ജനകീയ കോടതി ഒരന്വേഷണ കമ്മീഷനെ വെച്ച് റിപ്പോര്‍ട്ട് വാങ്ങുക. ( ചീഫ് ജസ്റ്റിസ് ആ കമ്മീഷനു മുമ്പില്‍ ഹാജരാകില്ല) ആ റിപ്പോര്‍ട്ട് പാര്‍ലമെന്റിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കുക. കാക്കത്തൊള്ളായിരം വനിതാസംഘടനകളും നവോത്ഥാനമതില്‍ പണിക്കാരുമുള്ള ഈ രാജ്യത്ത് പൂച്ചയ്ക്ക് ആര് മണി കെട്ടും?
ടി. സംഗമേശന്, താഴെക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: