ലണ്ടന്‍: ആഫ്രിക്കന്‍ താരങ്ങളായ സാദിയോ മാനെ, പിയറി – എമെറിക് ഔബാമേയാങ്, മുഹമ്മദ് സല എന്നിവര്‍ ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനുള്ള ഗോള്‍ഡണ്‍ ബൂട്ട് പുരസ്കാരം പങ്കിട്ടു. മൂന്ന് കളിക്കാരും 22 ഗോളുകള്‍ നേടിയാണ് ഒപ്പത്തിനൊപ്പം എത്തിയത്്. മുഹമ്മദ് സല തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഈ പുരസ്കാരം നേടുന്നത്.
ഗാബോണീസ് താരമായ ഔബാമേയാങ് ലീഗിലെ അവസാന മത്സരത്തില്‍ ആഴ്സണലിനുവേണ്ടി ബേണ്ലിക്കെതിരെരണ്ട് ഗോളുകള്‍ നേടിയതോടെയാണ് ലിവര്‍പൂള്‍ താരങ്ങളായ മുഹമ്മദ് സലയ്ക്കും സാദിയോ മാനെയ്ക്കും ഒപ്പമെത്തിയത്. സാദിയോ മാനെ അവസാന മത്സരത്തില്‍ വൂള്വര്ഹാംപ്റ്റണെതിരെ രണ്ട് ഗോള്‍ നേടി.
അവസാന മത്സരത്തില്‍ ബ്രൈട്ടനെ തോല്‍പ്പിച്ച് കിരീടം ചൂടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോ 21 ഗോളുകളുമായി രണ്ടാം സ്ഥാനത്തെത്തി.തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ ഗോള്‍ഡണ്‍ ബൂട്ട് കരസ്ഥമാക്കുന്ന ആറാമത്തെ കളിക്കാരനാണ് മുഹമ്മദ് സല.
കഴിഞ്ഞ സീസണില്‍ 38 മത്സരങ്ങളില്‍ 32 ഗോളുകള്‍ നേടിയാണ് മുഹമ്മദ് സല ഗോള്‍ഡണ്‍ ബൂട്ട് പുരസ്കാരം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: