കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാത്രി മുതല്‍ ആറു മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഈസ്റ്റര്‍ സ്ഫോടന പരമ്പരയെത്തുടര്‍ന്ന് മുസ്ലിങ്ങളുടെ ഉടമസ്ഥയിലുള്ള സ്ഥാപനങ്ങള്‍ക്കും മുസ്ലിം പള്ളികള്‍ക്കും നേരെ കൊളംബോയില്‍ പലയിടത്തും ആക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ തിങ്കളാഴ്ച പകല്‍ തന്നെ കര്‍ഫ്യു ഏര്‍പ്പെടുത്തി. പിന്നീട് രാജ്യമൊട്ടാകെ വ്യാപിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: