കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ഷൈലജയെ സമൂഹമാധ്യത്തിലൂടെ വിമര്‍ശിച്ചതിന് കടുത്ത ആക്രമണം നേരിട്ട പ്രതിഭാ ഹരി എംഎല്‍എ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്ത്. സൈബര്‍ ഗുണ്ടായിസമാണ് തനിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയതെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spiritല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര് ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു. പ്രതിഭ പോസ്റ്റില്‍ പറഞ്ഞു.
ഇതോടെ എംഎല്‍എക്കെതിരെ ആക്രമണവുമായി വീണ്ടും സിപിഎം പ്രവര്‍ത്തകരും രംഗത്തെത്തി. കമന്റുകള്‍ക്ക് എംഎല്‍എ മറുപടിയും നല്‍കുന്നുണ്ട്. രാഷ്ട്രീയവിരോധമുള്ള വനിതാ നേതാക്കളെ സമൂഹമാധ്യമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതും ആക്ഷേപിക്കുന്നതും പതിവാണ്. കെ.കെ. രമ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വന്തം എംഎല്‍എക്കെതിരെ ആദ്യമായാണ് ആക്രമണമുണ്ടായത്. പ്രതിഭയുടെ വ്യക്തിജീവിതം പരാമര്‍ശിച്ച് അശ്ലീല കമന്റുകളും പ്രവഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: