അങ്കമാലി: നഗരസഭയിലെ വ്യവസായ മേഖലയായ ചമ്പന്നൂരിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്കടുത്തുള്ള പൂട്ടിക്കിടക്കുന്ന കമ്പനിയുടെ അതിര്‍ത്തിക്കുള്ളിലേയ്ക്ക് ഖരമാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. ഇത് കൂടാതെ ഈ സ്ഥാപനത്തിന്റെ മതിലിനുപുറത്തും പൊതുവഴിയിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ഈ പ്രദേശത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മാലിന്യം നിക്ഷേപിക്കുന്നതിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു.
പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ചെറുതും വലതുമായ കമ്പനികളില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സൗകര്യങ്ങള്‍ ഒരുക്കാതെ അന്യായമായാണ് ഇവിടെ കമ്പനിക്കുള്ളില്‍ താമസിപ്പിച്ചിരിപ്പിക്കുന്നത്. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ സാമ്പത്തിക ലാഭത്തിനു വേണ്ടി പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതാണ് പ്രശ്നമായത്. മാലിന്യങ്ങള്‍ ഇവര്‍ റോഡിലാണ് ഉപേക്ഷിക്കുന്നത്.
പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ കിടക്കുന്ന ചില കമ്പനികള്‍ തൊഴിലാളികള്‍ക്ക് താമസസ്ഥലം മാത്രമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞദിവസം സെന്‍ സെബാസ്റ്റ്യന്‍ പള്ളിക്കടുത്തുള്ള ഒരു കമ്പനി തീപിടിക്കുകയും നാട്ടുകാരുടെ ശ്രദ്ധ ഒന്നുകൊണ്ടുമാത്രമാണ് കൃത്യസമയത്ത് ഫയര്‍ഫോഴ്സിനെ വിളിക്കുവാന്‍ കഴിഞ്ഞതും ഫയര്‍ഫോഴ്സ് എത്തി തീ അണക്കുവാന്‍ കഴിഞ്ഞതും. അനധികൃതമായി മതിലിനോട് ചേര്‍ന്ന് പണിത കെട്ടിടത്തില്‍ നിന്നും ആളിപ്പടര്‍ന്ന തീ തൊട്ടടുത്തുള്ള പള്ളി കെട്ടിടത്തിലേക്ക് വരാതിരുന്നത് നാട്ടുകാരുടെ ഇടപെടലുകള്‍ കൊണ്ട് മാത്രമാണ്.
സംഭവം നടന്ന് ദിവസങ്ങള്‍ കുറച്ചായെങ്കിലും കമ്പനിക്കുള്ളില്‍ കെമിക്കല്‍ കത്തിയതിന്റെ ദുര്‍ഗന്ധം ഇതുവരെ പ്രദേശത്തുനിന്നും വിട്ടുമാറിയിട്ടില്ല. ഇത് വലിയ പാരസ്ഥിതിക പ്രശ്നത്തിന് കാരണമാകും കഴിഞ്ഞ വര്‍ഷകാലത്ത് ഉണ്ടായ മഴയ്ക്ക് കുമിഞ്ഞുകൂടിയ രാസമാലിന്യം മൂലം പ്രദേശത്താകെ ഡെങ്കിപ്പനി പടര്‍ന്നിരുന്നു. മഴയ്ക്ക് മുമ്പ് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: