ന്യൂയോര്‍ക്ക്: വിവിധ രാഷ്ട്ര പ്രതിനിധികള്‍ക്കായി വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും, മുതിര്‍ന്ന നയതന്ത്രജ്ഞരും ട്രംപിന്റെ ഈ ഇഫ്താര്‍ വിരുന്നിനെത്തി.
സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മാസമാണ് റംസാനെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. റംസാന് കാരുണ്യപ്രവര്‍ത്തനങ്ങളുടെ മാസമാണ്. വളരെയേറെ പ്രത്യേകത നിറഞ്ഞ സമയമാണ്. ഈ മാസം സമൂഹത്തെയും അയല്‍ക്കാരെയും കുടുംബങ്ങളെയും കൂടുതല്‍ അടുപ്പിക്കുന്നതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: