തിരുവനന്തപുരം: ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഏകാധിപത്യ ദുര്‍ഭരണമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ റോഡ്ഷോയ്ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണം അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓര്‍മ്മിപ്പിക്കുന്നു.
സംസ്ഥാനത്ത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്രം നല്‍കുന്നില്ല. സ്മൃതി ഇറാനിയേയും യോഗി ആദിത്യനാഥിനേയും സംസ്ഥാനത്ത് വിലക്കിയ സര്‍ക്കാര്‍ ബിജെപിയുടെ നിരവധി യോഗങ്ങള്‍ക്ക് അനുമതിയും നിഷേധിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പരാജയം മണത്ത മമത ഹാലിളകിയ നിലയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മമതാ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി ബിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വായ്മൂടിക്കെട്ടി പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: