ബ്രിസ്റ്റോള്‍: ജോണി ബെയര്‍സ്റ്റോയുടെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ ഇംഗ്ലണ്ടിന് വിജയം. ലോകകപ്പ് ആതിഥേയരായ ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു. 359 റണ്‍സ് വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ നാല് വിക്കറ്റ നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് പിന്തുടര്ന്ന് വിജയം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്.
ബെയര്‍സ്റ്റോ 128 റണ്‍സ് നേടി. തകര്‍ത്തടിച്ച ബെയര്‍സ്റ്റോ പതിനഞ്ച് ഫോറും അഞ്ച് സിക്സറും അതിര്‍ത്തികടത്തി. ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി.
ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് 43 റണ്‍സ് കുറിച്ചു. മൊയിന്‍ അലി 46 റണ്‍സുമായി പുറത്താകാതെ നിന്നു. 17 റണ്‍സെടുത്ത മോര്‍ഗനും പുറത്തായില്ല.
നേരത്തെ ഓപ്പണര്‍ ഇമാം ഉള് ഹഖിന്റെ കരിയറിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ പാക്കിസ്ഥാന് 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 358 റണ്‍സ് നേടി. ഇമാം 131 പന്തില്‍ പതിനാറു ഫോറും ഒരു സിക്സറും അടക്കം 151 റണ്‍സ് നേടി. ആസിഫ് അലി, ഹാരിസ് സോഹയ്ല്‍ എന്നിവരും തിളങ്ങി.
ഹാരിസ് 41 പന്തില്‍ ഏഴു ബൗണ്ടറികളുടെ പിന്‍ബലത്തില 41 റണ്‍സ് കുറിച്ചു. ആസിഫ് അലി 43 പന്തില്‍ 52 റണ്‍സ്് നേടി. രണ്ട് ഫോറും മൂന്ന് സിക്സറും അടിച്ചു. ഇം്ഗ്ലീഷ് പേസര്‍ ക്രിസ് വോക്സ് പത്ത് ഓവറില്‍ 67 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: