ന്യൂദല്‍ഹി: ക്രൊയേഷ്യയുടെ മുന്‍ രാജ്യാന്തര താരം ഇഗോര്‍ സ്റ്റിമാച്ച് ഇനി ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ കളിപഠിപ്പിക്കും. ഇഗോറിനെ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചതായി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) അറിയിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
ഇന്ത്യക്ക അനുയോജ്യനായ പരിശീലകനാണ് ഇഗോള്‍. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ഇന്ത്യന്‍ ടീമിനെ ഉയരങ്ങളിലെത്തിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.മുന്‍ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ ശ്യാം താപ്പ ചെയര്‍മാനായ എഐഎഫ്എഫ് സാങ്കേിതക കമ്മിറ്റിയാണ് മുഖ്യപരിശീലകസ്ഥാനത്തേക്ക് ഇഗോറിന്റെ പേര് നിര്‍ദേശിച്ചത്. തായ്ലന്ഡില് അടുത്ത മാസം ആരംഭിക്കുന്ന കിങ്സ് കപ്പില്‍ ഇന്ത്യ ഇഗോറിന്റെ ശിക്ഷണത്തില്‍ കളിക്കാനിറങ്ങും. ജൂണ്‍ അഞ്ചിന് ആദ്യ മത്സരത്തില്‍ ഇന്ത്യ കുറാക്കാവോയെ നേരിടും.
രാജ്യാന്തര തലത്തില്‍ പതിനെട്ട് വര്‍ഷം പരിചയമുള്ള പരിശീലകനാണ് ഇഗോള്‍. ഇഗോറിന്റെ ശിക്ഷണത്തില്‍ ക്രൊയേഷ്യ 2014 ലെ ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടി. ഡാരിയോ സര്‍ന, ഡാനിയല്‍ സുബാസിക് , ഇവാന് സ്റ്റിര്നിക്, കോവസിക്, പെരിസിക് തുടങ്ങിയ കളിക്കാരെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായ പങ്കു വഹിച്ചു. ഖത്തറിലെ അല്‍- ഷാഹാനിയ ക്ലബ്ബിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്.
ഫ്രാന്‍സില്‍ 1998 ല്‍ നടന്ന ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു. ഇംഗ്ലണ്ടില്‍ 1996 ല്‍ നടന്ന യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ദേശീയ ടീമിലും അംഗമായിരുന്നു. 1987 ല്‍ അണ്ടര്‍-20 ലോകകപ്പ് നേടിയ യൂഗോസ്ലാവിയ ടീമിന്റെ ഭാഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: