ലണ്ടന്‍: പാക്കിസ്ഥാന്റെ യുവതാരം ഇമാം – ഉള് – ഹഖ് ഏകദിന ക്രിക്കറ്റില്‍ നൂറ്റിയമ്പതോ അതില്‍ കൂടുതലോ റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനായി. ബ്രിസ്റ്റോളില്‍ പാക്കിസ്ഥാനെതിരായ മൂന്ന് ഏകദിനത്തില്‍ 151 റണ്‍സ് നേടിയതോടെയാണ് ഇരുപത്തിമൂന്ന് വയസും 153 ദിവസവും പ്രായമായ ഇമാം റെക്കോഡ് പുസ്തകത്തില്‍ കയറിയത്.
മുപ്പത്തിയാറ് വര്‍ഷം മുമ്പ് ഇന്ത്യയുടെ മുന്‍ നായകന് കപില്‍ദേവ് കുറിച്ചട്ട റെക്കോഡാണ് വഴിമാറിയത്. 1983 ലെ ലോകകപ്പില്‍ സിംബാബ്വെക്കെതിരെ 175 റണ്‍സുമായി പുറത്താകാതെ നിന്ന കപില്‍ദേവിന് അന്ന് പ്രായം 24 വയസ്.
131 പന്തില്‍ 151 റണ്‍സ് നേടിയ ഇമാമിന് മറ്റൊരു റെക്കോഡും സ്വന്തമായി. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ ഒരു പാക്കിസ്ഥാന് ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. സതാംപ്റ്റണില്‍ ഫഖര്‍ സമാന് ഇംഗ്ലണ്ടിനെതിരെ കുറിച്ചിട്ട 138 റണ്‍സിന്റെ റെക്കോഡാണ് തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: