മൂന്നാര്‍: ചിന്നക്കനാലിലെ തോട്ടം തൊഴിലാളികള്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം വില്ലേജ് ഓഫീസിന് മുന്നില്‍ റിലേസമരം ആരംഭിച്ചു. സൂര്യനെല്ലി ബിഎല്‍ റാമില്‍ സര്‍ക്കാര്‍ഭൂമി കൈയേറി നടക്കുന്ന ഭൂസമരത്തിന് അനുകൂല നിലപാടുമായാണ് സിപിഐ ഭരിക്കുന്ന റവന്യൂവകുപ്പിനെതിരെ സിപിഎം പരസ്യമായി രംഗത്തെത്തിയത്.
ജില്ലാസെക്രട്ടറി അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടി വലിയ ചര്‍ച്ചയാകുമ്പോള്‍ ഭരണകക്ഷിക്കുള്ളിലെ തമ്മിലടിയും പടലപ്പിണക്കവുമാണ് പുറത്താകുന്നത്. ഭൂസമരം നടത്തുന്ന തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഎമ്മും പിന്തുണയുമായി എത്തി. ഏപ്രില്‍ 21ന് ആരംഭിച്ച സമരത്തില്‍ നൂറോളം തൊഴിലാളികളാണ് വീട് വയ്ക്കാന്‍ ഭൂമി ആവശ്യപ്പെട്ട് രംഗത്തുള്ളത്.
സമരത്തിന് പിന്തുണകൂടുന്നത് കണ്ടാണ് ഗത്യന്തരമില്ലാതെ സിപിഎം അടവ് മാറ്റിയതെന്ന ആക്ഷേപവും ശക്തമാണ്. മന്ത്രിയുമായി ചര്‍ച്ച നടത്തി വിഷയം നിസാരമായി പരിഹരിക്കാമെന്നിരിക്കെ ഇതും രാഷ്ട്രീയലാഭത്തിനായി സിപിഎം കരുവാക്കുകയാണ്. ഏറെക്കാലമായി മൂന്നാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന സിപിഎം-സിപിഐ വാക് പോരാണ് ഇതിന് കാരണം. മുന്നാര്‍ കൈയേറ്റത്തിലടക്കം വിവിധ വിഷയങ്ങളില്‍ ഇരു ചേരികളില്‍ നിന്ന് ഇതിന് മുമ്പും വാക്പോരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: