കാഠ്മണ്ഡു: ഹിമാലയത്തിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ മരണമടഞ്ഞു. വിപ്ളവ് വൈദ്യ(48) കുന്തലാല് കണ്‍റാര്‍(46) എന്നിവരാണ് ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടി കയറവേ 8000 മീറ്റര്‍( 26,246 അടി) ഉയരത്തില്‍ വച്ച് മരിച്ചത്.
നേപ്പാളിലാണ് ഈ കൊടുമുടി. ഇത്രയേറെ ഉയരത്തില്‍ വച്ച് സ്വാഭാവികമായി ഉണ്ടാകാവുന്ന അസ്വസ്ഥത മൂലമാണ് ഇവര്‍ മരിച്ചത്. ഇരുവരും കൊല്‍ക്കത്ത സ്വദേശികളാണ്. കൊടുമുടി കയറുന്ന സീസണ് ഈ മാസം അവസാനിക്കാന്‍ ഇരിക്കെ നൂറുകണക്കിന് പര്‍വ്വതാരോഹകരാണ് ഹിമാലയത്തിലെ പല കൊടുമുടികള്‍ കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: