സൗദി: സൗദിയില്‍ എണ്ണ ഉത്പാദനശാലയിലെ പമ്പിങ് സ്റ്റേഷന് നേരെ ചൊവ്വാഴ്ച നടന്ന ഡ്രോഡ ആക്രമണത്തിനു പിന്നില്‍ യെമനിലെ ഹൂതി വിമതര്‍. തലസ്ഥാനമായ റിയാദില്‍ നിന്ന് 320 കിലോമീറ്റര്‍ വടക്കുള്ള എണ്ണ ഉത്പാദനശാലകളിലായിരുന്നു ആക്രമണം. യമ്പു തുറമുഖത്തേക്ക് ചെങ്കടലിലൂടെ സ്ഥാപിച്ച പൈപ്പ്ലൈനിന് കേടുപാട് പറ്റിയിരുന്നു.
ഇറാന് പിന്തുണയോടെയുള്ള തീവ്രവാദികളെ നേരിടേണ്ടതിന്റെ പ്രാധാന്യമാണ് ആക്രമണം കാണിക്കുന്നതെന്ന് സൗദി ഊര്‍ജ്ജമന്ത്രി ഖാലിദല് ഫാലിഹ് പറഞ്ഞു.
അതേസമയം, ആക്രമണത്തിന് സൗദിയില്‍ നിന്നുള്ളവരുടെ സഹായം ലഭിച്ചെന്ന അവകാശവാദവുമായി വിമതരുടെ വക്താവ് ശഹിയ സരീ രംഗത്തെത്തി. കഴിഞ്ഞ ദിവസം യുഎഇ തീരത്ത് സൗദിയുടെ എണ്ണകപ്പലുകള്‍ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: