മലപ്പുറം: ഒരുലക്ഷം രൂപ കെട്ടിവയ്ക്കാതെ പത്താം ക്ലാസ് വിജയിച്ച വര്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) നല്‍കില്ലെന്ന് നിലമ്പൂരിലെ സ്വകാര്യ സ്കൂള്‍ അധികൃതര്‍. ഐസിഎസ്ഇ സിലബസില്‍ പ്രവര്‍ത്തിക്കുന്ന നിലമ്പൂര്‍ പാലുണ്ട ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലാണ് വിചിത്രമായ ഈ നടപടി.
ഇവിടെ നിന്ന് പത്താം ക്ലാസ് വിജയിച്ചവര്‍ ടിസി ആവശ്യപ്പെട്ട് എത്തിയപ്പോഴാണ് മാനേജ്മെന്റ് ഒരുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടത്. പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ തുടരണമെന്ന നിബന്ധനയിലാണ് പ്രവേശനം നല്‍കിയതെന്നും അതുകൊണ്ട് പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ ഫീസ് കൂടി അടയ്ക്കാതെ ടിസി നല്‍കില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ പക്ഷം.
തുടര്‍ന്ന് സ്കൂളിലെ ആറ് വിദ്യാര്‍ത്ഥികള്‍ ചൈല്‍ഡ്ലൈനിനെ സമീപിച്ചു. മറ്റേതെങ്കിലും സ്കൂളില്‍ പ്ലസ് വണ്ണിന് ചേരണമെന്നും അതിനായി ടിസി ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ബാലവകാശ ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് സ്കൂള്‍ അധികൃതരുടെ നടപടിയെന്ന് ചൈല്ഡ്ലൈന് മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. മുമ്പും ടിസി ചോദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പിന്തിരിപ്പിച്ച സംഭവം ഈ സ്കൂളിലുണ്ടായിട്ടുണ്ട്. പരാതി ബാലാവകാശ കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: