റോം: ലാസിയോക്ക് കോപ്പ ഇറ്റാലിയ കിരീടം. ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അറ്റ്ലാന്റയെ പരാജയപ്പെടുത്തി. ഇത് ഏഴാം തവണയാണ് ലാസിയോ കോപ്പ ഇറ്റാലിയ കിരീടം സ്വന്തമാക്കുന്നത്.
അവസാന നിമിഷങ്ങളിലാണ് ലാസിയോ വിജയഗോളുകള്‍ നേടിയത്. കളിയവസാനിക്കാന്‍ എട്ട് മിനിറ്റുള്ളപ്പോള്‍ സെര്‍ജെജ് മിലിന്‍കോവിച്ച് ലാസിയോയുടെ ആദ്യ ഗോള്‍ നേടി.
പരക്കാരനായി ഇറങ്ങിയ ജാക്വിന്‍ കോറിയ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ രണ്ടാം ഗോളും കുറിച്ച് ലാസിയോയ്ക്ക് കിരീടം സമ്മാനിച്ചു.
ഈ കിരീടവിജയത്തോടെ ലാസിയോയ്ക്ക് അടുത്ത സീസണില്‍ യൂറോപ്പ ലീഗില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിച്ചു.
കോപ്പ ഇറ്റാലിയ കപ്പ്് നേടാനായതില്‍ സംതൃപ്തിയുണ്ടെന്ന് ലാസിയോ കോച്ച് സിമോന്‍ ഇന്സഗി പറഞ്ഞു.
ഫൈനല്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് ലാസിയോയുടെ ആരാധകരും പോലീസും സ്റ്റേഡിയത്തിന് പുറത്ത ഏറ്റുമുട്ടി. ആരാധകര്‍ പോലിസുകാരെ കല്ലെറിയുകയും പോലീസ് കാര്‍ തീവെച്ച നശിപ്പിക്കുകയും ചെയ്തു. അക്രമത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. അഞ്ച് ആരാധകരെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: