ലാഹോര്‍: പാകിസ്ഥാനില്‍ എച്ച്ഐവി രോഗം പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. 400റോളം പേരെ രോഗം ബാധിച്ചതായാണ് വിവരം. ആശുപത്രികളില്‍ ചികിത്സോപകരണങ്ങള്‍ വൃത്തിയാക്കാത്ത മറ്റ് രോഗികളില്‍ ഉപയോഗിക്കുന്നതാണ് അസുഖം പടരാന്‍ കാരണമെന്ന് അധികൃതര്‍ നല്കുന്ന വിവരം .രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് രോഗം ബാധിച്ചവരില്‍ അധികവും.
എച്ച്.ഐ.വി രോഗബാധയ്ക്കുളള സാധ്യത കുറവുളള രാജ്യങ്ങളില്‍ ഒന്നായാണ് പാകിസ്ഥാനെ ഇതിന് മുന്‍പ് പരിഗണിച്ചിരുന്നത്. എന്നാല്‍ 2017ല്‍ മാത്രം 20,000 പേര്‍ക്കാണ് പാകിസ്ഥാനില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് പ്രകാരം, ഏഷ്യയില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ എച്ച്.ഐ.വി ബാധ ഉണ്ടാകുന്നത് പാകിസ്ഥാനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: