ചേര്‍ത്തല: തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും എന്‍ഡിഎ കരുത്തു തെളിയിക്കുമെന്നും, ലോക്സഭയില്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎ പ്രതിനിധികള്‍ ഉണ്ടാകുമെന്നും എന്‍ഡിഎ സംസ്ഥാന നേതൃയോഗം വിലയിരുത്തി. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ശക്തമായ സാന്നിധ്യമാകാന്‍ ഈ തിരഞ്ഞെടുപ്പോടെ എന്‍ഡിഎയ്ക്കു കഴിഞ്ഞു.
വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്തുവാനുള്ള പ്രവര്ത്തനങ്ങളാരംഭിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി അഞ്ചംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. മുന്നണിയുടെ ശക്തികൂട്ടാന്‍ ജില്ലാ തലങ്ങളില്‍ നേതൃക്യാമ്പുകള്‍ നടത്തും. എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷനായി.
പി.എസ്. ശ്രീധരന്‍പിള്ളയെ കേസില്‍ കുടുക്കാനുള്ള നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ശ്രീധരന്‍പിള്ളയെ കള്ളക്കേസില്‍ കുടുക്കാനുള്ള സിപിഎമ്മിന്റെ നിലപാട് തരംതാണതാണതാണെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, എംഎല്‍എമാരായ ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ്ജ്, നേതാക്കളായ പി.സി. തോമസ്, പി.കെ. കൃഷ്ണദാസ് എന്നിവര്‍ യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ചെങ്ങന്നൂരിലെ പ്രാദേശിക വിഷയങ്ങളുടെ പേരില്‍ ശ്രീധരന്‍പിള്ളക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത് ഇതിന്റെ ഭാഗമാണ്. നോട്ടീസ് തയാറാക്കിയ തീയതിയും അയച്ച തീയതിയും തമ്മിലുള്ള വ്യത്യാസവും ഇതിന് ഉദാഹരണമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, പിഎസ്പി നേതാവ് കെ.കെ. പൊന്നപ്പന്, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് പ്രതിനിധികളായ കുരുവിള മാത്യൂസ്, എം.എം. ഗിരി, സോഷ്യലിസ്റ്റ് ജനതാദള്‍ പ്രതിനിധികളായ വി.വി. രാജേന്ദ്രന്, എം.പി. ജോയ്, എല്‍ജെപി നേതാക്കളായ മെഹബൂബ്, രമാ ജോര്‍ജ്, കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്, ശിവസേനയെ പ്രതിനിധാനം ചെയ്ത് കെ.ആര്. വിജയന്, ഡിഎല്‍പി നേതാവ് പി.വി. മോഹനന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: