തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സിപിഎം സഹയാത്രികനായ അഡ്വ. ബിജു മോഹനെതിരെ ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. മൂന്ന് ദിവസമായിട്ടും ബിജുവിനെ കണ്ടെത്താന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ബിജുവിന്റെയും ബന്ധുക്കളുടേയും വീടുകളില്‍ ഡിആര്‍ഐ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ബിജു വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ബിജു ഹൈക്കോടതിയില്‍ നിന്ന് ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരം ലഭിച്ചു. ബിജുവിന്റെ ഭാര്യ വിനീത ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ബിജുവിന്റെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്തിന്റെ പേരും ഡിആര്‍ഐയ്ക്ക് ലഭിച്ചിട്ടുണ്ട്. അഭിഭാഷക വൃത്തിയില്‍ ഇരുവരും ഒരേ അഭിഭാഷകന്റെ കീഴിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. ബിജുവിനെ രക്ഷിക്കാന്‍ ഇടത് അഭിഭാഷക സംഘം ശക്തമായി രംഗത്തുണ്ട്. ബിജുവിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ നഗരത്തിലെ ചില സ്വര്‍ണക്കടക്കാരും പ്രതിയാകും. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇവരും രംഗത്തുണ്ട്.
വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് അഡ്വ. ബിജുവും ഭാര്യ വിനീതയും പ്രതിയാകുന്നത്. സ്വര്‍ണക്കടത്തിന് പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാറിനെയും സഹായി സെറിനയെയും പിടികൂടിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ ചുരുള്‍ അഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: