ന്യൂദല്‍ഹി: റംസാന് മാസത്തില്‍ ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ഇന്റിലിജന്‍സ് റിപ്പോര്‍ട്ട്. ശ്രീനഗറിലെ അവന്തിപോരയിലുള്ള വ്യോമസേനയുടെ വിമാനത്താവളത്തില്‍ ഭീകരര്‍ ആക്രമണം അഴിച്ചുവിടുമെന്നാണ് സൂചന. ഇതോടെ സുരക്ഷ കര്‍ശനമാക്കി.
മുന്‍പ് ഉറിയിലെ സൈനിക ക്യാമ്പ് ഭീകരര്‍ ആക്രമിച്ചിരുന്നു. 17 സൈനികര്‍ ബലിദാനികളായ സംഭവത്തില്‍ ഇന്ത്യ അതിര്‍ത്തി കടന്ന് ഭീകരരുടെ ക്യാമ്പുകളില്‍ ആക്രമണം നടത്തിയിരുന്നു. പുല്‍വാമയില്‍ സൈനികരുടെ വാഹന വ്യൂഹം ഭീകരര്‍ ആക്രമിച്ച് 40 സൈനികരെ വധിച്ചിരുന്നു. അതിന് തിരിച്ചടിയായി വ്യോമസേന ബലാക്കോട്ടിലെ ഭീകരരുടെ പരിശീലന കേന്ദ്രം ബോംബിട്ട് തകര്‍ത്തിരുന്നു. വീണ്ടും സൈനിക താവളം ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: