ജയ്പ്പൂര്‍: ഭരണകൂടവും പോലീസും പരാജയമാണെന്ന് രാജസ്ഥാന് ഹൈക്കോടതി. സംസ്ഥാനത്ത് മാനഭംഗങ്ങള്‍ കൂടുകയാണെന്നു വ്യക്തമാക്കിയ ഹൈക്കോടതി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് നോട്ടീസയച്ചു. ഭരത്പ്പൂര്‍, ജലാവര്‍ എന്നിവിടങ്ങളിലെ മാനഭംഗങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം.
രാജസ്ഥാനിലെ ആള്‍വാറില്‍ കഴിഞ്ഞ ദിവസം കൂട്ടമാനഭംഗം നടന്നിരുന്നു. അതുയര്‍ത്തിയ വിവാദങ്ങള്‍ക്കു പിന്നാലെയാണ് കോടതിയും ഗെഹ്ലോട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ഭരണകൂടവും പോലീസും പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. നോട്ടീസിന് വിശദീകരണം നല്കാന് ഈ മാസം 27 വരെ സമയം അനുവദിച്ച് കോടതി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അഞ്ചു മാസത്തിനുള്ളില്‍ 46 മാനഭംഗക്കേസുകളാണ് ഉണ്ടായിട്ടുള്ളത്. 12 കൂട്ടമാനഭംഗങ്ങള്‍, 20 മാനഭംഗങ്ങള്‍(ഇവയില്‍ എട്ടെണ്ണം കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടവ) എന്നിവയാണ് ഉണ്ടായത്. ഇതില്‍ രണ്ടു കേസുകളില്‍ കുട്ടികളെ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: