ലണ്ടന്‍: ഐസിസി ലോകകപ്പിലെ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനത്തുക. ജൂലൈ 14 ന് ലോര്‍ഡില്‍ കിരീടം സ്വന്തമാക്കുന്ന ടീമിന് ഏകദേശം 28 കോടി ലഭിക്കും. ഇതാദ്യമായാണ് ജേതാക്കള്‍ക്ക് ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്നത്. ഇതിന് പുറമെ ട്രോഫിയും ലഭിക്കും.
മൊത്തം എഴുപത് കോടിയാണ് ടൂര്‍ണമെന്റില്‍ സമ്മാനതുകയായി വിതരണം ചെയ്യുന്നത്. റണ്ണറപ്പിന് പതിനാല് കോടിയോളം ലഭിക്കും. സെമിഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് അഞ്ചുകോടി രൂപ വീതം സമ്മാനമായി നല്‍കും.
ഓരോ ലീഗ് മത്സരത്തിലും വിജയിക്കുന്ന ടീമുകള്‍ക്ക് 28 ലക്ഷം രൂപ വീതം ലഭിക്കും. ലീഗ് ഘട്ടം കടക്കുന്ന ടീമുകള്‍ക്ക് എഴുപത് ലക്ഷം വീതം സമ്മാനമായി നല്‍കും.
ഈ മാസം മുപ്പത് മുതല്‍ ജൂലൈ പതിനാല് വരെ ഇംഗ്ലണ്ടിലാണ് ലോകകപ്പ് അരങ്ങേറുന്നത്. 46 ദിവസം നീളുന്ന ടൂര്‍ണമെന്റില്‍ പത്ത ടീമുകള്‍ മാറ്റുരയ്ക്കും. പ്രാഥമിക ലീഗില്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാലു ടീമുകള്‍ സെമിഫൈനലില്‍ കടക്കും. ആദ്യ സെമി മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ ജൂലൈ ഒമ്പതിന് നടക്കും. രണ്ടാം സെമി ബിര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില് പതിനൊന്നിന് അരങ്ങേറും. ജൂലൈ 14 ന് ലോര്‍ഡ്സില്‍ നടക്കും.
ഇംഗ്ലണ്ട് ഇത് അഞ്ചാം തവണയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. നേരത്തെ 1975, 1979, 1983, 1999 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടില്‍ ലോകകപ്പ് അരങ്ങേറിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ ടീം ഓസ്ട്രേലിയയാണ്. അഞ്ച് തവണ അവര്‍ കിരീടം ചൂടി.
ആദ്യ രണ്ട് ലോകകപ്പിലും കരീബിയന്‍ പടയാണ് കപ്പ് സ്വന്തമാക്കിയത്. 1975, 1975 വര്‍ഷങ്ങളിലാണ് വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്മാരായത്. ഇന്ത്യ രണ്ട് തവണ കിരീടം നേടി.
1983 ല്‍ കപില്‍ ദേവിന്റെ നായകത്വത്തിലും 2011 ല്‍ എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലുമാണ് ഇന്ത്യ ജേതാക്കളായത്.
ഇന്ത്യയുടെ അയല്‍ക്കാരായ പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ തവണ ജേതാക്കളായി. 1992 ലാണ് പാക്കിസ്ഥാന് ചാമ്പ്യന്മാരായത്. ശ്രീലങ്ക 1996 ലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: