കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നല്കിയ രേഖകള്‍ തനിക്ക് കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെ സെര്‍വറില്‍ നിന്നാണെന്ന് കസ്റ്റഡിയിലായ ആദിത്യ മൊഴി. അവിടുത്തെ നിക്ഷേപകരുടെ പേരുകള്‍ എന്ന നിലയിലാണ് കര്‍ദിനാളിന്റെയും ബിഷപ്പുമാരുടെയും പേരുകള്‍ കണ്ടത്. ഇത്തരത്തില്‍ ലഭിച്ച രേഖയാണ് താന്‍ വൈദികര്‍ക്ക് അയച്ചുകൊടുത്തത്. ഇത് വ്യാജരേഖയല്ലെന്നും സെര്‍വറില്‍ ഉണ്ടായിരുന്നതാണെന്നുമാണ് മൊഴി.
എന്നാല്‍ വ്യവസായ ഗ്രൂപ്പിന്റെ സെര്‍വര്‍ പരിശോധിച്ചപ്പോള്‍ ആരേഖകള് കണ്ടെത്താനായില്ല. അതിനാല്‍ യുവാവ് പറയുന്നത് കളവാണോ അതോ രേഖകള്‍ ആരെങ്കിലും മനപ്പൂര്‍വം നീക്കം ചെയ്തതാണോയെന്ന് വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.
ആലഞ്ചേരിക്കെതിരായ വ്യാജരേഖകള്‍ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത ആദ്യത്യ എറണാകുളം കോന്തുരുത്തി സ്വദേശിയാണ്. കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിന്‍ സെര്‍വറില്‍ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്ലോഡ് ചെയ്തത്. കേസില്‍ ഫാദര്‍ ടോണി കല്ലൂക്കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം, ആദിത്യനെ കസ്റ്റഡിയില്‍ എടുത്ത് രണ്ട് ദിവസം ആയിട്ടും അറസ്റ്റ് രേഖപ്പെടുത്തുകയോ വിട്ടയക്കുകയോ ചെയ്യാത്തതില്‍ പോലീസിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. സിറോ മലബാര്‍ സഭയിലെ വൈദികരും നാട്ടുകാരും എസ്ബി ഓഫീസില്‍ സംഘടിച്ച് പ്രതിഷേധിച്ചു.
വീട്ടുകാരുമായി സംസാരിക്കാന്‍ ആദിത്യന് പോലീസ് അനുവദിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍, ആദിത്യനെ വിട്ടയക്കാന്‍ ആകില്ലെന്ന് പോലീസ് പ്രതിഷേധക്കാരെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: