കൊച്ചി : ഭിന്നശേഷിക്കാരനായ കുട്ടിക്ക് പ്രവേശനം നല്കാന് വിസമ്മതിച്ച കേസില്‍ സ്വകാര്യ സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് അന്വേഷണത്തിന് ഉത്തവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറും സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം.
എറണാകുളം ഏലംകുളം സ്വദേശി നല്കിയ പരാതിയിലാണ് ഉത്തരവ്. ഹൈപ്പര്‍ ആക്ടിവിറ്റിക്ക് ചികിത്സയിലിരിക്കുന്ന കൊച്ചുമകന് നാലാം ക്ലാസ് പ്രവേശനത്തിന് വേണ്ടിയാണ് പരാതിക്കാരന് സ്കൂളിനെ സമീപിച്ചത്. പ്രവേശനം നല്‍കാം എന്ന് പറഞ്ഞ മാനേജ്മെന്റ് ഇവരില്‍ നിന്നും മുന്‍കൂര്‍ തുകയും കൈപ്പറ്റിയിരുന്നു.
തിരുവാണിയൂരിലെ പബ്ലിക്ക് സ്കൂളാണ് കുട്ടിയെ അഭിമുഖം നടത്തിയ ശേഷം പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് 5054 രൂപ കൈപ്പറ്റിയത്. ഇതിനു ശേഷമാണ് പ്രവേശനം നിക്ഷേധിച്ചത്. 2016ല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പാക്കാന്‍ രാജ്യത്ത് നിയമനിര്‍മാണം നടന്നിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തുന്നതാണ് സ്വകാര്യ സ്കൂളിന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: